കനൗജിന്‍റെ സുഗന്ധം ആർക്കൊപ്പം‍?
കനൗജിന്‍റെ സുഗന്ധം ആർക്കൊപ്പം‍?
Saturday, May 11, 2024 1:07 AM IST
ലക്നോ: ഉത്തർപ്രദേശിലെ കനൗജിലെ സുഗന്ധം പൂശുക ഇത്തവണ ആരാകും‍‍? അവസാന നിമിഷം ഗോദയിൽ ഇറങ്ങി മത്സരം ടൈറ്റാക്കിയ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവോ ബിജെപിയുടെ സുബ്രത് പാഠക്കോ? ആരായ‌ാലും ഇത്തവണയെങ്കിലും തങ്ങളുടെ ആവലാതികൾ കേൾക്കാൻ ആളുണ്ടാകുമെന്നു കരുതുകയാണ് കനൗജിലെ അത്തർ നിർമാതാക്കളും ഉരളക്കിഴങ്ങ് കർഷകരും. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അഖിലേഷ് പറഞ്ഞത് കനൗജിന്‍റെ സുഗന്ധം പരക്കുമെന്നാണ്.

ജി20 അതിഥികൾക്കു നൽകി പ്രധാനമന്ത്രി മോദിയും അമിത് ഷായും കനൗജിന്‍റെ അത്തറിന്‍റെ പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തിരുന്നു. ആരോപണ-പ്രത്യാരോപണത്തിൽ പ്രചാരണം മുറുകുമ്പോൾ തങ്ങളുടെ ആവശ്യങ്ങൾ സ്ഥാനാർഥികൾ മനസിലാക്കുമെന്നാണു ബഡാ ബസാറിലെ അത്തർ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.

സമാജ്‌വാദി പാർട്ടിയുടെ ഭരണത്തിൽ അത്തർ നിർമാണ വസ്തുക്കളായ ഗുൽക്കന്ദിന്‍റെ‌യും ഗുലാബ് ജലിന്‍റെയും നികുതി എടുത്തുകളഞ്ഞിരുന്നതായി പെർഫ്യൂം വ്യാപാരി സുശീൽ കുമാർ ജെയ്ൻ പറഞ്ഞു. നികുതി ഒഴിവാക്കിയത് അത്തർ വ്യവസായത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ, ബിജെപി സർക്കാർ വീണ്ടും നികുതി ചുമത്തി.

ചെറുകിട വ്യാപാരികൾക്ക് മുന്നോട്ടു പോകണമെങ്കിൽ അത്തറിന്‍റെ അസംസ്കൃത വസ്തുക്കൾക്ക് ജിഎസ്ടിയിൽ ഇളവ് നൽകണം. പെർഫ്യൂം യൂണിറ്റുകൾ ആരംഭിക്കുന്നതിന് സർക്കാർ സബ്സിഡികൾ നൽകണം. പെർഫ്യൂം പാർക്കുകൾ ആരംഭിച്ച് ചെറുകിടക്കാർക്ക് കടകൾ അനുവദിക്കണം- അദ്ദേഹം പറഞ്ഞു.

2015ൽ സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്താണ് പെർഫ്യൂം പാർക്കിന് നിർദേശമുണ്ടായത്. പെർഫ്യൂം പാർക്കിന്‍റെ ആദ്യഘട്ടം തയാറായിക്കഴിഞ്ഞിട്ടുണ്ടെന്നും 15 കടകൾ അനുവദിച്ചിട്ടുണ്ടെന്നും പെർഫ്യൂമേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് പവൻ ത്രിവേദി പറഞ്ഞു. 40 കോടി രൂപയുടെ ഫ്രാഗ്രൻസ് ആൻഡ് ഫ്ലേവർ ഡെവലപ്‌മെന്‍റ് സെന്‍റർ (എഫ്എഫ്‌ഡിസി) ലബോറട്ടറി തയാറായിക്കഴിഞ്ഞു. പാക്കേജിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ജോലികൾ പുരോഗമിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

നഗരത്തിലെ ഉരുളക്കിഴങ്ങ് കർഷകർ ആഗ്രഹിക്കുന്നത് ഉരുളക്കിഴങ്ങിനെ അടിസ്ഥാനമാക്കിയുള്ള വ്യവസായമാണ്. രാഷ്‌ട്രീയ പാർട്ടികൾ നേരത്തേ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

ഉരുളക്കിഴങ്ങ് അടിസ്ഥാനമാക്കിയുള്ള വ്യവസായം ആരംഭിക്കുമെന്ന് 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നെങ്കിലും അഞ്ച് വർഷമായി ഒന്നും സംഭവിച്ചില്ലെന്ന് ഉദയ്പുർ സ്വദേശി വിനയ് ദുബയ് പറഞ്ഞു.

നഗരത്തിൽ 200 കോൾഡ് സ്റ്റോറേജുകളുണ്ടെങ്കിലും ഉരുളക്കിഴങ്ങുകൾ എറിഞ്ഞുകളയേണ്ടിവന്ന സമയങ്ങളുണ്ടായിട്ടുണ്ടെന്നും സയാദ്പൂർ ഗ്രാമത്തിലെ കർഷകനായ അഹമ്മദ് അലി പറഞ്ഞു.

മണ്ഡലത്തിൽ അഖിലേഷും പഥകും ബിഎസ്പിയുടെ ഇമ്രാൻ ബിൻ ജാഫറും തമ്മിലാണ് മത്സരം. കനൗജ് ലോക്സഭാ മണ്ഡലത്തിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ നാലും ബിജെപിയാണ് കഴിഞ്ഞതവണ നേടിയത്. എസ്പിക്ക് ഒരു മണ്ഡലം മാത്രമാണു ലഭിച്ചത്.

2000ൽ ഉപതെരഞ്ഞെടുപ്പിൽ അഖിലേഷിന്‍റെ അരങ്ങേറ്റം കനൗജിൽനിന്നായിരുന്നു. 2004ലും 2009ലും സീറ്റ് അദ്ദേഹം നിലനിർത്തി. 2012ൽ അഖിലേഷ് മുഖ്യമന്ത്രിയായതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ ഭാര്യ ഡിംപിൾ വിജയിച്ചു. 2014ൽ ഡിംപിൾ സീറ്റ് നിലനിർത്തുകയും ചെയ്തു. എന്നാൽ 2019ൽ ബിജെപിയുടെ പാഠക്കിനോട് ഡിംപിൾ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.

മണ്ഡലത്തിൽ 19 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ നാല് ലക്ഷം ദളിതരും മൂന്ന് ലക്ഷം മുസ്‌ലിംകളും 2.5 ലക്ഷം ബ്രാഹ്മണരും യാദവരും ഉൾപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.