വൈകുന്നേരം തിരിച്ചെത്തുമെന്നു പറഞ്ഞായിരുന്നു യാത്ര. എന്നാൽ വൈകുന്നേരത്തോടെ താൻ ഡൽഹിയിലേക്കു പോവുകയാണെന്ന് അൻവാറുൽ പറഞ്ഞതായി ഗോപാൽ ബിശ്വാസ് വിശദീകരിക്കുന്നു.
ഡൽഹിയിലെത്തിയെന്നും ഒരു വിഐപി സംഘത്തിനൊപ്പമാണെന്നും മേയ് പതിനഞ്ചിന് അൻവാറുൾ അസിം തനിക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചു. ഇതിനിടെ ബംഗ്ലാദേശ് എംപിയുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുകാണിച്ച് കുടുംബാംഗങ്ങൾ തന്നെ വിളിക്കുകയായിരുന്നു. അന്നുതന്നെ എംപിയുടെ കുടുംബം ധാക്കയിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു-അദ്ദേഹം വ്യക്തമാക്കി.
കോൽക്കത്തയിലെ ന്യൂടൗണ്‍ ഏരിയയ്ക്ക് സമീപമാണ് ഇദ്ദേഹം അവസാനമായി എത്തിയതെന്ന് മൊബൈൽഫോൺ പിന്തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായതായി പശ്ചിമബംഗാൾ പോലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധമുള്ള കുറഞ്ഞതു മൂന്നുപേരെങ്കിലും ബംഗ്ലാദേശിൽ എത്തിയതായും പശ്ചിമബംഗാൾ പോലീസ് സംശയിക്കുന്നു. അതിനിടെ എംപിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേർ ബംഗ്ലാദേശിൽ അറസ്റ്റിലായതായി ബംഗ്ലാദേശ് പോലീസ് സ്ഥിരീകരിച്ചു.