സ്കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള എല്ലാ കെട്ടിടഭാഗങ്ങളും പൊളിക്കും
Sunday, May 18, 2025 2:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പരിസരങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിടഭാഗങ്ങളും സ്കൂൾ തുറക്കുന്നതിനു മുൻപ് പൊളിച്ചുനീക്കാൻ തീരുമാനം.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസം മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സുരക്ഷാഭീഷണി ഇല്ലാത്തതും അപകടസാധ്യതയില്ലാത്തതുമായ സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കാനും യോഗത്തിൽ തീരുമാനിച്ചു.