സിബിഐ, ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് വീണ്ടും സൈബർ തട്ടിപ്പ്; തൃശൂർ സ്വദേശിനിക്കു നഷ്ടപ്പെട്ടത് ഒന്നരക്കോടിയിലേറെ രൂപ
സിബിഐ, ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് വീണ്ടും സൈബർ തട്ടിപ്പ്; തൃശൂർ സ്വദേശിനിക്കു നഷ്ടപ്പെട്ടത്  ഒന്നരക്കോടിയിലേറെ രൂപ
Friday, September 13, 2024 2:27 AM IST
തൃശൂർ: സിബിഐ, ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് സൈബർ തട്ടിപ്പുകാർ തൃശൂർ സ്വദേശിനിയിൽനിന്നും ഭർത്താവിൽനിന്നും പല ഘട്ടങ്ങളായി തട്ടിയെടുത്തത് ഒന്നരക്കോടിയിലധികം രൂപ.

ക്രെഡിറ്റ് കാർഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നതു സംബന്ധിച്ചു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറഞ്ഞാണു തട്ടിപ്പുകാർ വാട്സാപ്പ് കോൾ ചെയ്തത്.

വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും 90 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. രാജ്യദ്രോഹ കുറ്റമാണെന്നും മൂന്നുമുതൽ ഏഴു വർഷംവരെ തടവും അഞ്ചുലക്ഷം രൂപ പിഴയടക്കേണ്ടിവരുമെന്നും പറഞ്ഞു.

കേസ് അന്വേഷണം സിബിഐ, ഇഡിയാണു നടത്തുകയെന്നും വ്യക്തമാക്കി. അതിനുശേഷം വീഡിയോ കോളിലൂടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്‍റ് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അതു പരിശോധിക്കാൻ പണമയയ്ക്കാനും ആവശ്യപ്പെട്ടു.


ഈ പണം മൂന്നുദിവസത്തിനുള്ളിൽ തിരിച്ചുതരുമെന്നു വിശ്വസിപ്പിച്ചതിനാൽ പലഘട്ടങ്ങളിലായി അയച്ചുകൊടുക്കുകയായിരുന്നു. സുപ്രീം കോടതിയിൽ സെക്യൂരിറ്റി അടയ്ക്കാൻ സ്വർണം പണയംവച്ചു തുക അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.

പരിശോധനയ്ക്കായി ഭർത്താവിന്‍റെ അക്കൗണ്ടിൽനിന്നു പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് 1,59,40,000 രൂപയും അയച്ചുകൊടുത്തു.

സമാനമായ തട്ടിപ്പിനെകുറിച്ചുള്ള അറിയിപ്പ് ടിവിയിൽ കണ്ടപ്പോഴാണ് ചതിയിൽപ്പെട്ടതു തിരിച്ചറിഞ്ഞതും ഉടൻ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തതും. പിന്നീട് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസിലും പരാതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.