ഇന്നലെ വരെ 42 ശതമാനം അധികമഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. പാലക്കാട് ജില്ലയിൽ 34 ശതമാനവും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 10 ശതമാനം വീതവും കണ്ണൂർ ജില്ലയിൽ ഏഴ് ശതമാനവും തൃശൂർ ജില്ലയിൽ രണ്ട് ശതമാനവും അധികമഴ ലഭിച്ചു.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇടുക്കി ജില്ലയിലാണ് നിലവിൽ ഏറ്റവും മഴക്കുറവുള്ളത്, 34 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. കാസർഗോഡ് ജില്ലയിൽ 16 ശതമാനവും കൊല്ലം ജില്ലയിൽ 15 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി.
മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്ത വേനൽമഴയുടെ കണക്കുകൾ ജില്ല തിരിച്ച് മില്ലിമീറ്ററിൽ. ജില്ല-പെയ്ത മഴ (പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ
ആലപ്പുഴ-306.7 (325).
കണ്ണൂർ-186.8 (175.4).
എറണാകുളം-298.4 (303.8).
ഇടുക്കി-231.5 (349.3).
കാസർഗോഡ്-139.4 (166.4).
കൊല്ലം-296.6 (349.9).
കോട്ടയം-378.2 (342.9).
കോഴിക്കോട്-216.2 (235.6).
മലപ്പുറം-224.3 (228.8).
പാലക്കാട്-265.4 (198).
പത്തനംതിട്ട-468.3 (424.7).
തിരുവനന്തപുരം-427.9 (301.9).
തൃശൂർ-247.8 (242.2).
വയനാട്-201.9(203.3).