ലോകമതങ്ങളുടെ പ്രതീക്ഷ
ലോകമതങ്ങളുടെ പ്രതീക്ഷ
Saturday, December 2, 2023 1:09 AM IST
ഫാ. മൈക്കിൾ കാരിമറ്റം

തിന്മയുടെ ആധിപത്യത്തിൽനിന്നു മനുഷ്യവംശത്തെ മോചിപ്പിക്കാൻ ദൈവം ഒരു രക്ഷകനെ അയയ്ക്കും എന്നു മിക്ക ലോകമതങ്ങളും വിശ്വസിക്കുന്നു. രക്ഷയുടെയും രക്ഷകന്‍റെയും സ്വഭാവത്തെയും രക്ഷയ്ക്കായി ഉപയോഗിക്കുന്ന മാർഗങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ ഏറെ വ്യത്യാസങ്ങളുണ്ടെങ്കിലും രക്ഷകനു വേണ്ടിയുള്ള കാത്തിരിപ്പും തീവ്രമായ ആഗ്രഹവും പ്രാർഥനയും എല്ലാ ജനതകളുടെയും പൈതൃകമാണെന്നു പറയാം.

ബിസി ഏഴാം നൂറ്റാണ്ടിൽ ലിഖിതരൂപത്തിലായ ബൃഹദാരണ്യകോപനിഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അസതോമാ സദ്ഗമയാ, തമസോമാ ജ്യോതിർഗമയാ, മൃത്യോർമാ അമൃതംഗമയാ എന്ന പ്രാർഥന ഒരുദാഹരണമാണ്.

ബിസി ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീബുദ്ധൻ തനിക്കുശേഷം വരാനിരുന്ന ഒരു ഗുരുവിനെക്കുറിച്ച് ഉദ്ബോധിപ്പിച്ചു. ശ്രീബുദ്ധന്‍റെ സമകാലികനായിരുന്ന കൺഫ്യൂഷ്യസ്, ശാശ്വതമായ ശാന്തിയും സന്തോഷവും ലഭിക്കാനും മരണത്തെ മറികടക്കാനും ഉതകുന്ന ഉപദേശങ്ങൾ തരാൻ വിശുദ്ധനായ ഒരാൾ സ്വർഗത്തിൽനിന്നു വരണം എന്നു പഠിപ്പിച്ചു.

ബിസി ഏഴാം നൂറ്റാണ്ടിൽ പേർഷ്യയിൽ പ്രചാരത്തിൽ വന്ന സൊറവാസ്ട്രിയൻ മതത്തിന്‍റെ സ്ഥാപകനാണ് സൊറവാസ്ട്രർ. അദ്ദേഹവും പഠിപ്പിക്കുന്നത് മനുഷ്യന്‍റെ അന്തിമലക്ഷ്യത്തെയും അതു പ്രാപിക്കാൻ പിന്തുടരേണ്ട മാർഗത്തെയും കുറിച്ച് ആധികാരികമായി പഠിപ്പിക്കാൻ ഒരു ഗുരു വിദേശത്തു പ്രത്യക്ഷപ്പെടും എന്നാണ്.


യവനകഥകളിൽ സുപ്രസിദ്ധമായ ഒന്നാണ് പ്രൊമേഥേയൂസിന്‍റെത്. ഒരു ദുരന്തകഥാപാത്രമായ പ്രൊമേഥേയൂസിന്‍റെ കഥ അവസാനിക്കുന്നത്, അദ്ദേഹത്തിന്‍റെ ശിക്ഷ ഏറ്റെടുക്കാനായി ഒരു ദൈവം പ്രത്യക്ഷപ്പെടുമെന്ന ശുഭപ്രതീക്ഷയോടെയാണ്. പാശ്ചാത്യചിന്തയുടെ ആചാര്യനായ സോക്രട്ടീസ് (ബിസി 470 -399) തന്‍റെ ശിഷ്യരോടു പറഞ്ഞു: വരാനിരിക്കുന്ന സർവജ്ഞാനിയെ കാത്തിരിക്കുക! ദൈവത്തിന്‍റെയും മനുഷ്യരുടെയും മുന്പാകെ എങ്ങനെ പെരുമാറണമെന്ന് അവൻ പറഞ്ഞുതരും.

ദൈവത്തിന്‍റെ വഴികൾ പഠിപ്പിക്കുന്ന ഒരു മഹാജ്ഞാനി!! കേരളത്തിൽ നിലവിലുള്ള മാവേലിയെക്കുറിച്ചുള്ള ഐതിഹ്യവും ഇവിടെ പ്രസക്തമാണ്. വലിയൊരു സ്വപ്നവും പ്രത്യാശയും നൽകുന്ന പ്രതീകമായി മാവേലിയെ കാണാൻ കഴിയും. എല്ലാ തിന്മകൾക്കും അറുതിവരുത്തുന്ന, അസ്തമിക്കാത്ത സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ഒരു പുതുയുഗത്തെയാണ് മാവേലിക്കഥ വിഭാവനം ചെയ്യുന്നത്.

ചുരുക്കത്തിൽ, ലോകത്തിലെ എല്ലാ പ്രാചീന ജനപദങ്ങളിലുംതന്നെ വരാനിരിക്കുന്ന ഒരു രക്ഷകനെക്കുറിച്ചുള്ള പ്രതീക്ഷ നിലവിലിരുന്നു. ഈ പ്രതീക്ഷ ഏറ്റവും സജീവമായി നമുക്കു കാണാനാവുന്നത് ബൈബിൾ പഴയനിയമത്തിലാണ്. യുഗങ്ങളുടെ പ്രതീക്ഷ സാക്ഷാത്കരിക്കുന്ന ആ രക്ഷകനാണ് ഈശോമിശിഹാ. അവിടത്തെ ജനനപ്പെരുന്നാളാണ് ക്രിസ്മസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.