ടയർ ലോബിക്ക് പിടികൊടുക്കാതെ റബർ
ടയർ ലോബിക്ക് പിടികൊടുക്കാതെ റബർ
Monday, September 2, 2024 12:43 AM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
കൊച്ചി: റബറിനെ തളയ്ക്കാൻ ഏഷ്യൻ ടയർ ലോബി അവസാന അടവും പയറ്റിയിട്ടും വിപണികൾ കുതിച്ചു. ആഭ്യന്തര വ്യവസായികൾ രംഗത്തുനിന്നും പിൻവലിഞ്ഞ് നിരക്ക് ഇടിക്കാൻ ശ്രമം. കുരുമുളക് പുതിയ ദിശയിലേയ്ക്ക്. ജാതിക്കയുടെ വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കി. രാജ്യാന്തര ഭക്ഷ്യയെണ്ണ വിപണിയിൽ പോര്, ഇന്ത്യ വാൾ എടുത്തു.

കുതിച്ച് റബർ

ഏഷ്യൻ റബർ കർഷകരെ മോഹിപ്പിച്ച് അവധി വിലകൾ കുതിച്ചുപാഞ്ഞു. ഒസാക്ക എക്സ്ചേഞ്ചിൽ റബറിനെ തളയ്ക്കാൻ ടയർ ലോബി അടവുകൾ പതിനെട്ടും പയറ്റിയിട്ടും കടിഞ്ഞാണില്ലാത്ത കുതിര കണക്കെ അവധി വിലകൾ മുന്നേറി. കിലോ 351 യെന്നിൽ വിപണനം തുടങ്ങിയ ജപ്പാനിൽ വാരമധ്യം ഒരു വിഭാഗം ലാഭമെടുപ്പ് നടത്തി. എന്നാൽ, ഇതേ സന്ദർഭത്തിൽ കൂടുതൽ കരുത്തു നേടുമെന്ന ഭീതിയിൽ ഊഹക്കച്ചവടക്കാർ ഷോട്ട് കവറിംഗിന് നീക്കം നടത്തിയതോടെ 2011ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 387 യെന്നിലേയ്ക്ക് റബർ ചുവടുവച്ചു.

മൂന്നു ദിവസംകൊണ്ട് റബർ ഏകദേശം ഏഴ് ശതമാനം ഉയർന്നു. ഓഗസ്റ്റിൽ റബർ വില 20 ശതമാനം വർധിച്ചു, അതായത് കിലോ 65 യെൻ. 2024ൽ ഇതിനകം 127 യെൻ മുന്നേറിയ റബർ 49 ശതമാനം മികവ് കാണിച്ചു. ഒരു വർഷകാലയളവിലെ റബറിന്‍റെ ചലനങ്ങൾ വിലയിരുത്തിയാൽ മൊത്തം 146 യെൻ കയറി, അതായത് 60 ശതമാനം.

ഇപ്പോഴത്തെ നിലയ്ക്ക് റബർ രണ്ട് ശതമാനം കുടി മുന്നേറാം. എന്നാൽ റബർ ബുള്ളിഷ് മനോഭാവം തുടരുന്നതിനൊപ്പം സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ തിരുത്തലിനു സാധ്യത. ഈവാരം 399 യെന്നിലും 412 യെന്നിലും പ്രതിരോധമുണ്ട്. വിപണിയിൽ തിരുത്തൽ അനുഭവപ്പെട്ടാൽ 363-338 യെന്നിലേയ്ക്ക് താഴും. സിംഗപ്പുർ എക്സ്ചേഞ്ചിൽ ടിഎസ്ആർ റബർ മുൻ വാരം സൂചിപ്പിച്ച കിലോ 182 ഡോളറിലെത്തി. ചൈനീസ് മാർക്കറ്റും മികവ് നിലനിർത്തി.

തായ്‌ലൻഡിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റം കണ്ടില്ലെങ്കിലും വൈകാതെ ടാപ്പിംഗ് എല്ലാ മേഖലകളിലും പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം. അതേസമയം, കയറ്റുമതിക്കാർ കരുതലോടെയാണ് പുതിയ വിദേശ വ്യാപാരങ്ങളിൽ ഏർപ്പെടുന്നത്. ബാങ്കോക്കിൽ കയറ്റുമതികളെ ബാധിച്ച പ്രതിസന്ധി വിട്ടുമാറിയില്ല. ബാങ്കോക്കിൽ ഷീറ്റ് വില 21,654 രൂപയിൽനിന്നും 23,592 രൂപ വരെ കയറി. 10 പ്രവൃത്തിദിനങ്ങളിൽ ഉയർന്നത് 3461 രൂപയാണ്.

ചക്രവാതച്ചൂഴിയെ തുടർന്ന് വാരമധ്യം സംസ്ഥാനത്ത് സ്തംഭിച്ച റബർ വെട്ട് ഇനിയും പുനരാരംഭിച്ചിട്ടില്ല. മുഖ്യ വിപണികളിൽ വരവ് കുറഞ്ഞതിനിടയിലെ ഡിമാന്‍റിൽ നാലാം ഗ്രേഡ് റബർ 237ൽ നിന്നും 239 വരെ കയറിയ ശേഷം വാരാന്ത്യം അൽപ്പം തളർന്നു. വ്യവസായികൾ ശനിയാഴ്ച്ച നിരക്ക് താഴ്ത്തിയെങ്കിലും ഇടപാടുകളുടെ വ്യാപ്തി കുറവായിരുന്നു. അഞ്ചാം ഗ്രേഡ് 233ലും ലാറ്റക്സ് 137 രൂപയിലുമാണ്.

കരുത്താർജിച്ച് കുരുമുളക്

കുരുമുളക് തിരുത്തലുകൾക്ക് ശേഷം കരുത്ത് വീണ്ടെടുക്കുന്നു. ഹൈറേഞ്ച് കുരുമുളകിന് ഉത്തരേന്ത്യയിൽനിന്നും കൂടുതൽ അന്വേഷണങ്ങൾ എത്തിയതോടെ നിരക്ക് ക്വിന്‍റലിന് 600 രൂപ കയറി. ഉത്സവകാല ഡിമാന്‍റിനുള്ള ചരക്ക് സംഭരണത്തിന് അന്തർസംസ്ഥാന വാങ്ങലുകാർ നീക്കം തുടങ്ങിയെങ്കിലും കാർഷിക മേഖല താഴ്ന്ന വിലയ്ക്ക് മുളക് ഇറക്കിയില്ല. ഇതോടെ അൺ ഗാർബിൾഡ് കുരുമുളക് 64,400 രൂപയിൽനിന്നും 65,000 രൂപയായി.

ഇടുക്കി, വയനാട്, പത്തനംതിട്ട മേഖലകളിൽ വിൽപ്പനക്കാർ കുറവാണ്. വരും ദിനങ്ങളിൽ നിരക്ക് കൂടുതൽ ഉയരാൻ ഇടയുണ്ടെന്ന നിലപാടിലാണ് വിപണി വൃത്തങ്ങൾ. ഇതിനിടയിൽ ചില കയറ്റുമതിക്കാർ മുളക് സംഭരിക്കാൻ ഉത്സാഹിച്ചു. എന്നാൽ, പുതിയ വിദേശ വ്യാപാരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ അവർ മൗനം പാലിച്ചെങ്കിലും ഈ മാസം വിദേശ വ്യാപാരങ്ങൾക്ക് അവസരം തെളിയുമെന്ന പ്രതീക്ഷയിലാണ് പലരും.

അന്താരാഷ്‌ട്ര വിപണിയിൽ കുരുമുളകിന് വരും മാസങ്ങളിൽ ക്ഷാമം സംഭവിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആഗോള മുളക് ഉത്പാദനത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന വിയറ്റ്നാമിൽ കുരുമുളക് സ്റ്റോക്ക് കുറഞ്ഞു. അടുത്ത സീസണിനു ഫെബ്രുവരി വരെ കാത്തിരിക്കണം. പ്രതികൂല കാലാവസ്ഥയിൽ ബ്രസീലിൽ ഉത്പാദനത്തിൽ വൻ ഇടിവ് സംഭവിച്ചതായാണ് വിവരം. മറ്റ് രാജ്യങ്ങളിലെ സ്ഥിതിയും പരിങ്ങലിൽ. ഇതിനിടയിൽ ക്രിസ്മസ്-ന്യൂഇയർ വേളയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഇറക്കുമതി രാജ്യങ്ങൾ രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8200 ഡോളർ.


വൈകി ഏലം വിളവെടുപ്പ്

കാലാവസ്ഥാ വ്യതിയാനത്തിനിടയിൽ ഏലം വിളവെടുപ്പ് വൈകുന്നു. ഈ മാസം വിളവെടുപ്പ് ഊർജിതമാകുമെന്ന പ്രതീക്ഷകൾക്കും മങ്ങലേറ്റു. അതേസമയം സാഹചര്യം ഒത്താൽ ഒക്‌ടോബറിൽ പുതിയ ഏലക്ക വിളവെടുപ്പ് ആരംഭിക്കുമെന്നാണ് കർഷകരുടെ വിലയിരുത്തൽ.

അങ്ങനെ വന്നാൽ ഈ വർഷം മൂന്നു റൗണ്ട് വിളവെടുപ്പിനു മാത്രമേ അവസരം ലഭിക്കൂ. സാധാരണ ആറ് റൗണ്ട് വരെ ഡിസംബർ അവസാനത്തിന് മുന്നേ പൂർത്തിയാക്കാറുണ്ട്. കഴിഞ്ഞ സീസണിൽ അരലക്ഷം ടൺ ഉത്പാദിപ്പിച്ചു. എന്നാൽ കാലാവസ്ഥ മാറ്റം കണക്കിലെടുത്താൽ ഇക്കുറി ഉത്പാദനം അമ്പത് ശതമാനംവരെ കുറയാം.

ദീപാവലി-നവരാത്രി ഡിമാന്‍റ് മുന്നിൽക്കണ്ട് ഉത്തരേന്ത്യക്കാർ വൈകാതെ ലേലത്തിൽ പിടിമുറുക്കും. ശരാശരി ഇനങ്ങൾ കിലോ 2200 രൂപയിലാണ്. വിദേശത്ത് പ്രീയമേറിയ വലിപ്പം കൂടിയ ഇനങ്ങൾ കിലോ 2700 രൂപ. ക്രിസ്മസ്-ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾക്കായി വിദേശരാജ്യങ്ങൾ ഇന്ത്യൻ ഏലത്തിലേക്ക് ശ്രദ്ധതിരിച്ചു.

ജാതിക്കയിൽ നിരാശ

ഔഷധ-കറിമസാല വ്യവസായികൾ വിദേശ ജാതിക്ക് മുൻതൂക്കം നൽകിയത് നാടൻ ഉത്പന്നത്തിന് ഡിമാന്‍റ് കുറച്ചു. വിലക്കയറ്റം പ്രതീക്ഷിച്ച് ചരക്ക് പിടിച്ചവർ ജാതിക്ക വിറ്റുമാറുന്നുണ്ട്. മഴയുടെ വരവോടെ അന്തരീക്ഷ താപനില കുറഞ്ഞത് ജാതിക്കയിൽ പൂപ്പൽ ബാധയ്ക്ക് ഇടയാക്കിയത് വിലക്കയറ്റത്തിന് തടസമായി.

ഇന്തോനേഷ്യയിൽനിന്നും ശ്രീലങ്കയിൽനിന്നും കുറഞ്ഞ വിലയ്ക്ക് ചരക്ക് ലഭിക്കുന്നതാണ് വ്യവസായികളെ നാടൻ ചരക്കിൽനിന്നും പിന്തിരിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം മധ്യകേരളത്തിലും ഹൈറേഞ്ചിലെ തോട്ടങ്ങളിലും കായ മൂപ്പ് എത്തും മുന്നേ കൊഴിഞ്ഞത് കർഷകർക്ക് സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. ഉത്പാദനം കുറഞ്ഞിട്ടും വില ഉയരാത്തത് സ്റ്റോക്കിസ്റ്റുകളെ പിരിമുറുക്കത്തിലാക്കി. ജാതിക്ക തൊണ്ടൻ 190-240, ജാതിപ്പരിപ്പ് 400-440, ജാതിപത്രി 900-1350 രൂപയിലുമാണ്. വിദേശ ഓർഡറുകൾ ലഭിച്ച കയറ്റുമതിക്കാർ മികച്ചയിനം ജാതിക്ക സംഭരിക്കുന്നുണ്ട്. അറബ് രാജ്യങ്ങളാണ് ജാതിക്കയിൽ താത്പര്യം കാണിച്ചത്.

രാജ്യത്ത് ഉത്സവ സീസണിന് തുടക്കം കുറിച്ചത് തക്കമാക്കി ഇന്തോനേഷ്യ പാം ഓയിൽ വില ഉയർത്തി ആദ്യ വെടി മുഴക്കി. മുന്നിലുള്ള മൂന്നു മാസക്കാലയളവിൽ വൻ ഓർഡറുകൾ എത്തുമെന്ന കണക്കു കൂട്ടലിലായിരുന്നു ജക്കാർത്തയിലെ കയറ്റുമതിക്കാർ. ഇന്തോനേഷ്യയുടെ നീക്കം തകർക്കാൻ ഇറക്കുമതി ഡ്യുട്ടി വർധിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന വാണിജ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് കയറ്റുമതി സമൂഹത്തെ സമ്മർദത്തിലാക്കി.

വിപണി പിടിച്ച് വെളിച്ചെണ്ണ

വെളിച്ചെണ്ണ വിപണി ചൂടുപിടിക്കുന്നു. അയൽ സംസ്ഥാനത്തുനിന്നും വൻതോതിൽ എണ്ണ കേരളത്തിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ഓണ വിപണി ചൂഷണം ചെയ്യാൻ തമിഴ്നാട് ലോബി വില ഉയർത്തി.

കൊച്ചിയിൽ എണ്ണ 16,500ൽ നിന്നും 16,800 രൂപയായി. എന്നാൽ വ്യവസായികൾ കൊപ്രയ്ക്ക് 100 രൂപ മാത്രം ഉയർത്തി 10,500 രൂപയാക്കി. പാം ഓയിൽ ഇറക്കുമതി ലോബി ആഭ്യന്തര വില ഉയർത്തി, വാരാന്ത്യം പാം ഓയിൽ 9700 രൂപയിലാണ്.

ആഭരണ വിപണികളിൽ സ്വർണവില കയറി ഇറങ്ങി. പവൻ 53,560 രൂപയിൽനിന്നും 53,720 ലേയ്ക്ക് കയറിയെങ്കിലും പിന്നീട് നിരക്ക് പഴയ നിലവാരത്തിലേക്ക് താഴ്ന്നു. സ്വർണ വില ഗ്രാമിന് 6695 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.