പരിഭവം മാറ്റിവച്ച് ‌ഉദ്ഘാടകനായി ഇ.പി. ജയരാജൻ
Wednesday, September 25, 2024 7:54 AM IST
കണ്ണൂര്‍: എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിനെ തുടർന്ന് പാർട്ടിയുമായുള്ള പരിഭവം അവസാനിപ്പിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ആദ്യമായി കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ പങ്കെടുത്തു.

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം പാപ്പിനിശേരിയിലെ വീട്ടിലേക്ക് മടങ്ങിയ ഇ.പി. സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. കണ്ണൂരിലുണ്ടായിട്ടും കണ്ണൂരിൽ നിന്നുള്ള പാർട്ടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ ചരമവാർഷിക പരിപാടിയിലും അഴീക്കോടൻ അനുസ്മരണപരിപാടിയിലും പാർട്ടിയുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങളിലും ഇ.പി. പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സിഐടിയു നേതാവ് എം.എം. ലോറൻസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി എറണാകുളത്തേക്ക് പോകേണ്ടതിനാലാണ് അഴീക്കോടൻ അനുസ്മരണത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് പറഞ്ഞിരുന്നത്. പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്ന ഇ.പി.യുടെ നിലപാട് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായിരുന്നു.


സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ യു ഡി എഫ്, ബി ജെ പി, മാധ്യമ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നാരോപിച്ച് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും പൊതുയോഗത്തിലും ഇന്നലെ ഇപി. ആദ്യാവസാനം പങ്കാളിയായിരുന്നു. മുൻ നിരയിൽ നിന്ന് പ്രതിഷേധ മാർച്ച് നയിച്ച ഇ.പി. പൊതുയോഗം ഉദ്ഘാടനം ചെയ്തു.തന്‍റെ പ്രസംഗത്തിൽ ആദ്യാവസാനം അദ്ദേഹം യുഡിഎഫിനെയും ബിജെപിയെയും അതിരൂക്ഷമായി വിമർശിച്ചു. വയനാട് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായി മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളെയും നഖശിഖാന്തം എതിർത്തു.

ഇടതുപക്ഷത്തെയും കേരള സര്‍ക്കാരിനെയും തകര്‍ക്കാന്‍ വന്‍ തോതില്‍ പണമൊഴുക്കുകയാണെന്നും യുഡിഎഫും ബിജെപിയും പൈശാചിക പ്രവൃത്തികളാണ് ചെയ്യുന്നതെന്നും ഇതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ വി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രസംഗിച്ചു.