ഇരിക്കൂർ തീർഥാടനപാതയുടെ നിർമാണം പുനരാരംഭിച്ചു
Monday, September 23, 2024 1:35 AM IST
ഇരിക്കൂർ: മലയോരത്തെ പ്രധാന തീർഥാടന കേന്ദ്രമായ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലേക്കും നിലാമുറ്റം പള്ളിയിലേക്കുമുള്ള തീർഥാടനപാതയുടെ നിർമാണം പുനരാരംഭിച്ചു. പ്രവൃത്തി പുരോഗമിക്കുന്നതിനിടെ മാമാനിക്കുന്ന് ക്ഷേത്രത്തിന്‍റെ മുൻവശം പൊളിക്കുന്നതിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിർമാണം നിർത്തിവച്ചത്.

അനുമതി ലഭിച്ച മുറയ്ക്കാണ് പ്രവൃത്തി പുനരാരംഭിച്ചത്. ക്ഷേത്രത്തിന്‍റെ മുൻവശത്തെ കടകൾ എല്ലാം പൊളിച്ചു മാറ്റുന്ന പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്. തീർഥാടനത്തിനായി എത്തുന്നവരുടെ സുരക്ഷിത യാത്രയ്ക്കായി സജീവ് ജോസഫ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 75 ലക്ഷം രൂപ ചെലവിട്ടാണ് തീർഥാടന പാത നിർമിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ഇരിക്കൂർപാലം സൈറ്റ് മുതൽ നിലാമുറ്റം പാലം വരെയുള്ള 700 മീറ്റർ നീളത്തിലാണ് തീർഥാടന പാതയൊരുക്കുന്നത്. 


നടപാതയിൽ ഇന്‍റർലോക്ക് പാകി ഒരു വശത്ത് കൈവരിയും പാലം സൈറ്റ് മുതൽ നിലാമുറ്റം വരെ ആധുനിക രീതിയിലുള്ള ലൈറ്റുകളും ഇരിപ്പിടങ്ങളും ഈ പദ്ധതിയിലുണ്ട്. ദിനംപ്രതി നൂറുക്കണക്കിനാളുകളാണ് മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തിലേക്കും നിലാമുറ്റം മഖാമിലേക്കും ഇതുവഴി നടന്നു പോകുന്നത്.