മുഖ്യമന്ത്രിയെ തേടി ഏജൻസികൾ എത്താത്തതിനു കാരണം അന്തർധാര: കെ. സുധാകരൻ
Wednesday, September 25, 2024 7:54 AM IST
മട്ടന്നൂർ: ഇത്രയേറേ തട്ടിപ്പുകൾ നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയനെ തേടി കേന്ദ്ര ഏജൻസികൾ ആരും തന്നെ എത്താത്തതിനു കാരണം ബിജെപിയുമായുള്ള അന്തർധാരയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്‍റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്ത്, ഡോളർക്കടത്ത്, മാസപ്പടി തുടങ്ങി നിരവധി കേസുകളുണ്ടായിട്ടും കേന്ദ്ര ഏജൻസികളാരും കേരളത്തിലേക്ക് പറന്നെത്തുന്നില്ല. 1970ൽ പിണറായി ആദ്യമായി നിയമസഭയിലേക്ക് ജയിച്ചത് ബിജെപി പിന്തുണയോടെയായിരുന്നു. അന്നു മുതൽ അവരുമായി ബാന്ധവം പുലർത്തി വരുന്ന ആളാണ് പിണറായി വിജയൻ. തൃശൂരിൽ സുരേഷ്‌ഗോപിയെ വിജയിപ്പിക്കാൻ നീക്കുപോക്കുണ്ടാക്കിയത് സിപിഎമ്മാണ്.


സിപിഎമ്മിന്‍റെ വോട്ടുകൾ ബിജെപിയിലേക്ക് പോയി. സിപിഎമ്മുകാർ ഭരണസംവിധാനം ദുർവിനിയോഗം ചെയ്ത് പൊതുഖജനാവ് കട്ടുമുടിക്കുകയാണ്. ഇവരുടെ ശൈലിയോട് യോജിക്കാൻ കഴിയാതെ മുതിർന്ന സിപിഎം നേതാക്കൾ പലരും പിൻവലിഞ്ഞ് വീട്ടിൽ കുത്തിയിരിക്കുകയാണ്. പിണറായി വിജയന്‍റെ എട്ടു വര്‍ഷത്തെ ഭരണത്തില്‍ ജനാധിപത്യവും മതേതരത്വവും കേരളത്തിന്‍റെ രാഷ്ട്രീയമണ്ഡലത്തില്‍ ഇല്ലാതായിരിക്കുകയാണെന്നും കെ. സുധാകരൻ ആരോപിച്ചു.ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ, പി.ജയകൃഷ്ണൻ, വി.ആർ.ഭാസ്‌ക്കരൻ, ടി.വി.രവീന്ദ്രൻ, സുരേഷ് മാവില, ഫർസീൻ മജീദ്, ഒ.കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.