പോയിന്‍റ് ഓഫ് കോൾ പദവി : നിരാഹാരമനുഷ്ഠിച്ച രാജീവ് ജോസഫിനെ അറസ്റ്റ് ചെയ്ത് നീക്കി
Wednesday, September 25, 2024 7:54 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോൾ പദവി ആവശ്യപ്പെട്ട് നിരാഹാരസത്യഗ്രഹം നടത്തി വന്ന കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പത്തു ദിവസമായി നിരാഹാരസമരം സത്യഗ്രഹം അനുഷ്ഠിച്ചു വരുന്ന രാജീവ് ജോസഫിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കിയത്.

ഇന്നലെ രാത്രിയോടെയാണ് രാജീവ് ജോസഫിനെ മട്ടന്നൂർ സിഐ എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ രാജീവ് ജോസഫിനെ ഒരു യുവാവ് ആക്രമിച്ചതിനെ തുടർന്ന് ഡോക്ടറെത്തി പരിശോധിച്ചിരുന്നു.

ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റി തുടർപരിശോധന നടത്തണമെന്നും ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ സമരം നിർത്തില്ലെന്നും മരണം വരെ നിരാഹാരം തുടരുമെന്നുമാണ് രാജീവ് ജോസഫ് പറഞ്ഞത്. ഇന്നു മുതൽ സമരപന്തലിൽ സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.


രാജീവ് ജോസഫിന് നേരെ ആക്രമണം

മട്ടന്നൂർ: നിരാഹാരസമരത്തിനിടെ രാജീവ് ജോസഫിനെതിരെ ആക്രമണം. സമീപവാസിയായ മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് വെട്ടുകത്തിയുമായി വായന്തോട്ടെ സമരപ്പന്തലിലെത്തി ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ രാജീവ് ജോസഫിന്‍റെ കൈക്ക് മുറിവേറ്റു.

ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വീട്ടിൽനിന്ന് വെട്ടുകത്തിയുമായി സമരവേദിയിലെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഓടിപ്പോയ യുവാവിനെ വീട്ടിൽ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാൾ ഇതിനു മുന്പ് വഴിയാത്രക്കാരെയും മറ്റും ആക്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. യുവാവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.