കരനെൽക്കൃഷിയിൽ വിജയം കൊയ്ത് ഈസിക്ക
Wednesday, September 25, 2024 7:30 AM IST
ആലക്കോട്: എഴുപത് വയസിലും കര നെൽക്കൃഷിയിൽ വിജയം കൊയ്ത് ആലക്കോട് നെടുവോട്ടെ ഇ.സി. അബ്ദുള്ള ഹാജി എന്ന ഈസിക്ക.നെടുവോട് മലയിലെ രണ്ടര ഏക്കറ സ്ഥലത്ത് പ്രായാധിക്യം വകവെക്കാതെ പൊന്നുവിളയിക്കുകയാണ് ഇദ്ദേഹം.പരമ്പരാഗത നെൽവിത്തായ പാൽക്കയ്മ,ചെന്നല്ല് ഇനത്തിലുള്ള വിത്തുകളാണ് കൃഷിയിറക്കുന്നത്.

പക്ഷികളാണ് നെൽകൃഷിക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. കൂട്ടത്തോടെ എത്തുന്ന പക്ഷികൾ നെൽമണികൾ കൊത്തി നശിപ്പിക്കും. പഴയ കാലത്തെ കവണ ഉപയോഗിച്ചാണ് പക്ഷികളെ തുരത്തുന്നത്. വർഷങ്ങളായി തുടരുന്ന കരനെൽ കൃഷിയിൽ സാമ്പത്തിക നേട്ടമൊന്നുമില്ലെങ്കിലും ചെറുപ്പ കാലത്ത് പിതാവിനൊപ്പം ചെയ്ത നെൽകൃഷി മറക്കാനാവില്ലെന്നും ആ മാതൃകയാണ് പിന്തുടരുന്നതെന്നും ഈസിക്ക പറഞ്ഞു. അഞ്ഞൂറ് സേറ് നെല്ലാണ് കഴിഞ്ഞ വർഷം കൊയ്തെടുത്തത്. നെൽകൃഷി കൂടാതെ കപ്പ, ചേന, ചേമ്പ്, വാഴ, കുരുമുളക്, ഇഞ്ചി കൃഷിയുമുണ്ട്.


കാട്ടുപന്നികളെ നേരിടാൻ കമ്പി വേലിയും പാട്ട കൊട്ടുമ്പോഴുള്ള ശബ്ദമുണ്ടാക്കുന്ന തരത്തിൽ ഈസിക്ക തന്നെ നിർമിച്ച പ്രത്യേക ശബ്ദ സംവിധാനവും ഇവിടെയെത്തുന്നവർക്ക് കൗതുകമാണ്. മലമുകളിൽ നിർമിച്ച ഏറുമാടത്തിൽ മിക്കവാറും ദിവസങ്ങളിൽ വെളുക്കുവോളം കാവലിരുന്നിട്ടുണ്ട്. ഈ വർഷത്തെ ആലക്കോട് പഞ്ചായത്തിലെ മികച്ച കർഷകനായി ഈസിക്ക തെരഞ്ഞെടുത്തിരുന്നു.കര നെൽകൃഷിയുടെ വിളവെടുപ്പുത്സവത്തിൽ ആലക്കോട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ നിർവഹിത്തു. അസി.കൃഷി ഓഫീസർ വി. ഷീജ പങ്കെടുത്തു.