ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി
Wednesday, September 25, 2024 7:54 AM IST
ഇരിട്ടി: വള്ളിത്തോട് കുടുംബരോഗ്യകേന്ദ്രം ആരോഗ്യവിഭാഗം പായം പഞ്ചായത്തിലെ മാടത്തിൽ, തന്തോട്, പെരുവംപറമ്പ് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ലോഡ്ജ്, ഫാമുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

പരിശോധനയിൽ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. കുടിവെള്ളം സൂക്ഷിക്കുന്ന ഓവർഹെഡ് ടാങ്കുകൾ ശുചിത്വം പാലിക്കാത്തതിനും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടത്തിനും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനും, കോട്പ ബോർഡ് പ്രദർശിപ്പിക്കാത്തതിനും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. പരിശോധന സംഘത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനി , ജെഎച്ച്ഐമാരായ കെ.സിജു, പി. അബ്ദുള്ള , കെ.സി. അൻവർ, ജിതിൻ ജോർജ് എന്നിവർ പങ്കെടുത്തു.