പരിസ്ഥിതി ലോല മേഖല: സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി
Wednesday, September 25, 2024 7:54 AM IST
ഇരിട്ടി: കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള പരിസ്ഥിതി പ്രധാന പ്രദേശങ്ങൾ സംബന്ധിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷി സ്ഥലങ്ങളെയും പൂർണമായും ഒഴിവാക്കിക്കൊണ്ട് ഗ്രാമപഞ്ചായത്തുകൾ തയാറാക്കിയ മാപ്പ് അന്തിമമാക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

രാജ്യത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിൽ ഒരു കാരണവശാലും വില്ലജ് മുഴുവനായും പരിസ്ഥിതി ലോല മേഖലയാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വില്ലജ് അതിർത്തി ഇഎസ്എ അതിർത്തിയാക്കാൻ സാധിക്കില്ല എന്ന ശക്തമായ നിലപാട് സർക്കാർ സ്വീകരിക്കണമെന്നും സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.