നെഹ്‌റു ട്രോഫി വള്ളംകളി: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
Thursday, September 26, 2024 4:45 AM IST
ആലപ്പുഴ: 28ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. സ്റ്റാര്‍ട്ടിംഗ് ഡിവൈസിന്‍റെ പ്രാരംഭ പരിശോധന ഇന്നലെ നടന്നു. റേസ് കമ്മിറ്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. സദാശിവന്‍, ചീഫ് സ്റ്റാര്‍ട്ടര്‍ കെ.കെ. ഷാജു, ചീഫ് മാസ്റ്റര്‍ ഓഫ് സെറിമണി ആര്‍.കെ. കുറുപ്പ്, റേസ് കോ-ഓര്‍ഡിനേറ്റര്‍ എസ്.എം. ഇഖ്ബാല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.സി. സജീവ് കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

വള്ളംകളി ദിനത്തില്‍ കൃത്യം രണ്ടിനുതന്നെ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ആരംഭിക്കും. വൈകിട്ട് 5.30ന് പൂര്‍ത്തിയാകും. ട്രാക്കിന്‍റെയും പവലിയന്‍റെയും 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി. വിവിഐപി, വിഐപി പവലിയന്‍, പ്ലാറ്റിനം കോര്‍ണര്‍, ടൂറിസ്റ്റ് ഗോള്‍ഡ്, റോസ് പവലിയന്‍ എന്നിങ്ങനെ പവലിയനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

മത്സരത്തിന്‍റെ കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്റ്റാര്‍ട്ടിംഗ് പോയിന്‍റിലും ഫിനിഷിംഗ് പോയിന്‍റിലും ഒരുക്കിയിട്ടുണ്ട്. മത്സരം ആരംഭിക്കുമ്പോള്‍ വെടിപൊട്ടല്‍ ശബ്ദത്തോടൊപ്പം റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ടിംഗ് പോയിന്‍റിലെ നാലു വള്ളങ്ങള്‍ ഒരേ സമയം റിലീസ് ചെയ്യും. ഇതേസമയം തന്നെ വള്ളങ്ങള്‍ ഫിനിഷ് ചെയ്യാന്‍ എടുക്കുന്ന സമയം ആരംഭിക്കും. ഫിനിഷിംഗ് പോയിന്‍റില്‍ ഓരോ ട്രാക്കിലും സ്ഥാപിച്ചിട്ടുള്ള ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ച് വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്തും. സ്റ്റാര്‍ട്ടിംഗ് ഡിവൈസിന്‍റെയും സമയത്തിന്‍റെ യും കൃത്യത പരിശോധിക്കുന്നതിന് വെള്ളിയാഴ്ച ട്രയല്‍ റണ്‍ നടത്തും. 1150 മീറ്റര്‍ ട്രാക്കില്‍ ഇതിനോടകം കുറ്റിയടിച്ചു കഴിഞ്ഞു.


മത്സരഫലം തല്‍സമയം അറിയുന്നതിനായി പവലിയനിലും ഫിനിഷിംഗ് പോയിന്‍റിലും എല്‍ഇഡി വാള്‍ ഒരുക്കും. ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ഫിനിഷിംഗ് പോയിന്‍റിലും പവലിയനിലും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടന്നുവരുന്നു. വള്ളംകളി കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിനോദസഞ്ചാരികളും വള്ളംകളി പ്രേമികളും ആലപ്പുഴയില്‍ എത്തിക്കഴിഞ്ഞു. ടിക്കറ്റ് വില്പനയും മികച്ചരീതിയില്‍ പുരോഗമിക്കുകയാണ്.

തുഴത്താളം ഫോട്ടോ പ്രദര്‍ശനത്തിന് ഇന്നു തുടക്കം

ആലപ്പുഴ: ജലമേളയ്ക്കു മുന്നോടിയായി ആലപ്പുഴ പ്രസ് ക്ലബ്ബും എന്‍ടിബിആര്‍ പബ്ലിസിറ്റി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തുഴത്താളം -2024 ഫോട്ടോ പ്രദര്‍ശനം നഗര ചത്വരത്തിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഇന്ന് ആരംഭിക്കും. രാവിലെ 11ന് എന്‍ടിബിആര്‍ സൊസൈറ്റി സെക്രട്ടറിയും ആലപ്പുഴ സബ് കളക്ടറുമായ സമീര്‍ കിഷന്‍ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് റോയി കൊട്ടാരച്ചിറ അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, പ്രസ് ക്ലബ് സെക്രട്ടറി പി. ആര്‍. രജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗി ക്കും.

പ്രദര്‍ശനം 27ന് സമാപിക്കും. ആലപ്പുഴയിലെ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ ജലമേളകളുമായി ബന്ധപ്പെട്ട് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.