ജില്ലയിൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു
Thursday, September 26, 2024 6:06 AM IST
തൊടുപുഴ: ജില്ലയിൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു. ഇടുക്കി ഉൾപ്പെടെ ആറു ജില്ലകളിലാണ് മസ്റ്ററിംഗ് പുനരാരംഭിച്ചത്. എഎവൈ, ബിപിഎൽ വിഭാഗത്തിലുള്ള പിങ്ക്, മഞ്ഞ കാർഡുടമകൾക്കായാണ് മസ്റ്ററിംഗ് നടത്തുന്നത്.

റേഷൻ കാർഡുകളിൽനിന്ന് അനർഹരെ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് എഎവൈ, ബിപിഎൽ കാർഡുകൾ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നത്. ഇതിനായി അർഹരായ കുടുംബാംഗങ്ങൾ റേഷൻ കടകളിലെത്തിയാണ് നടപടി പൂർത്തിയാക്കേണ്ടത്.
രോഗാവസ്ഥയിലുള്ളവരെയും മറ്റും വീട്ടിലെത്തി ബയോമെട്രിക് നടപടികൾ അധികൃതർ നടത്തും. ഒക്ടോബർ പത്തിനു മുന്പ് സംസ്ഥാനത്താകെ മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലും മസ്റ്ററിംഗ് നടപടികൾ നടന്നിരുന്നു. എന്നാൽ സെർവർ തകരാർ മൂലം ഒട്ടേറെ പേർക്ക് റേഷൻ കാർഡുകൾ ആധാറുമായി ലിങ്ക് ചെയ്യാനായില്ല. റേഷൻ വിതരണവും മസ്റ്ററിംഗും ഒരുമിച്ച് ഇ -പോസ് മെഷീൻ ഉപയോഗിച്ച് നടത്തേണ്ടി വന്നതിനാലാണ് സർവർ തകരാറിലായത്.

റേഷൻ വിതരണം പോലും താത്കാലികമായി നിർത്തിവച്ചാണ് മസ്റ്ററിംഗ് നടത്തിയത്. എങ്കിലും ഒട്ടേറെ പേർക്ക് പലതവണ റേഷൻ കടകളിലെത്തിയെങ്കിലും മസ്റ്ററിംഗ് നടത്താനായില്ല. കാർഡിൽ പേരുള്ള എല്ലാവരും റേഷൻ കടകളിലെത്തി നടപടി പൂർത്തിയാക്കണമെന്നാണ് നിബന്ധന. മസ്റ്ററിംഗ് പൂർത്തിയാകാത്ത പിങ്ക്, മഞ്ഞ കാർഡുടമകൾക്ക് റേഷൻ വിഹിതം നഷ്ടമാകും.

അവസാന തിയതി ഒക്ടോ. ഒന്ന്

ഇന്നലെ മുതൽ ഒക്‌ടോബർ ഒന്നു വരെയാണ് മസ്റ്ററിഗ് നടത്താൻ കാർഡുടമകൾക്ക് അവസരമുള്ളത്. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി ഓരോ വ്യക്തിയും റേഷൻ കടയിൽ നേരിട്ട് വന്ന് വിരൽ പതിച്ചാണ് മസ്റ്ററിംഗ് നടത്തേണ്ടത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതൽ റേഷൻ കടയിൽ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടത്തേണ്ടതില്ല. കൂടാതെ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇ-പോസ് മുഖാന്തിരം ഇകെവൈസി അപ്ഡേഷൻ ചെയ്തവരും വീണ്ടും ഇകെവൈസി അപ്ഡേഷൻ ചെയ്യേണ്ടതില്ല. ഇകെവൈസി അപ്ഡേഷൻ നടത്തിയാൽ മാത്രമേ അർഹമായ റേഷൻ വിഹിതം ലഭിക്കുകയുള്ളൂ .


റേഷൻ വാങ്ങാൻ പോകുന്പോൾ നിലവിൽ വിരൽ പതിയാത്തവരുടേയും കുട്ടികളുടേയും ആധാർ അക്ഷയകേന്ദ്രങ്ങളിലെത്തി അപ്ഡേറ്റ് ചെയ്യണം. പഠനത്തിനും ജോലിക്കുമായി കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് പോയവർ അതത് പ്രദേശത്തെ സംവിധാനം ഉപയോഗപ്പെടുത്തി മസ്റ്ററിംഗ് നടത്തണമെന്ന് അധികൃതർ അറിയിച്ചു.

കിടപ്പ് രോഗികൾക്ക് പ്രത്യേക സംവിധാനം

റേഷൻകടകളിൽ നേരിട്ടെത്താൻ കഴിയാത്ത കിടപ്പ് രോഗികളുടെയും മറ്റു രോഗമുള്ളവരുടെയും മസ്റ്ററിംഗ് ഇവരുടെ വീടുകളിലെത്തി പൂർത്തിയാക്കും. റേഷനിംഗ് ഇൻസ്പെക്ടർമാരുടെയും റേഷൻ കടയുടമകളുടെയും നേതൃത്വത്തിൽ വീടുകളിൽ എത്തി നടപടി പൂർത്തിയാക്കും. ഇത്തരത്തിൽ കടകളിൽ എത്തി മസ്റ്ററിംഗ് നടത്താൻ കഴിയാത്തവരുടെ പട്ടിക ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്ന് സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പകുതിയോളം പൂർത്തിയായി

ജില്ലയിൽ എഎവൈ, ബിപിഎൽ വിഭാഗത്തിലുള്ള പകുതിയോളം കുടുംബാംഗങ്ങളുടെ മസ്റ്ററിംഗ് ഇതിനോടകം പൂർത്തിയായതായി ജില്ലാ സപ്ലൈ ഓഫീസർ ബൈജു കെ. ബാലൻ പറഞ്ഞു. ഇന്നലെ മുതൽ അഞ്ചു താലൂക്കുകളിലും റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചിട്ടുണ്ട്. റേഷൻ കടകളിൽ കൂടുതൽ സമയം ഇതിനായി വിനിയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളെ വിവരം അറിയിക്കുന്നതിനായി പ്രത്യേക കാന്പയിനുകളും നടത്തിയിരുന്നു. അതിനാൽ ഈ മാസം 30നു മുന്പ് പൂർണമായും മസ്റ്ററിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷ.