ശ്രദ്ധിക്കുക...വഴിയെല്ലാം കുഴിയാണ്
Thursday, September 26, 2024 7:32 AM IST
കാൽനടയാത്ര പോലും ദുഃസഹം

പാണത്തൂർ: കുഴികൾ നിറഞ്ഞ് കാൽനടയാത്ര പോലും ദുഃസഹമായി പാണത്തൂർ-കമ്പിക്കാനം പഞ്ചായത്ത് റോഡ്. വാഹനങ്ങളും സ്കൂൾ കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന വഴിയാണ് ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞ നിലയിൽ കിടക്കുന്നത്. വലിയ കുഴികൾ രൂപപ്പെട്ട് ചെളിവെള്ളം കെട്ടി നില്ക്കുന്നതാണ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.

പാണത്തൂർ ടൗൺ മുതൽ വ്യാപാര ഭവൻ വരെയുള്ള ഭാഗമാണ് ഏറ്റവും അധികം തകർന്നു കിടക്കുന്നത്. ഇവിടുത്തെ പൊതു ശൗചാലയത്തിന് മുന്നിലാണ് കാൽനടയാത്ര പോലും ദുസഹമായ രീതിയിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടി നില്ക്കുന്നത്. പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് റോഡ് നന്നാക്കാനുള്ള നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

ദുരിതത്തിലാക്കി കൊത്തങ്കര-നെടുമ്പ റോഡ്

ചെറുവത്തൂര്‍: കലുങ്ക് നിര്‍മാണത്തിന്‍റെ പേരില്‍ റോഡ് കിളച്ചിട്ടിട്ട് മാസങ്ങളായെങ്കിലും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഇനിയും നടപടിയില്ല. ചെറുവത്തൂര്‍ കൊത്തങ്കര -നെടുന്പ റോഡിലാണ് യാത്രക്കാരെ ദുരിതത്തിലാക്കി പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചത്. അധികൃതരുടെ അനാസ്ഥയാണ് റോഡിന്‍റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍.

കൊത്തങ്കര -നെടുന്പ റോഡില്‍ കലുങ്ക് നിര്‍മാണത്തിനായി കുത്തിപ്പൊളിച്ചിട്ട റോഡ് പ്രവൃത്തി എന്ന് പൂര്‍ത്തിയാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ചെറുവത്തൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള കൊത്തങ്കര -നെടുന്പ റോഡ് വികസനമാണ് നാട്ടുകാര്‍ക്ക് വിനയായത്. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡില്‍ വികസന പ്രവൃത്തി നടത്തുന്നത്. കൊത്തങ്കര മുതല്‍ നെടുന്പ വരെ 5.823 കിലോമീറ്റര്‍ നീളത്തിലാണ് റോഡ്. 425.04 ലക്ഷം രൂപയാണ് അടങ്കല്‍ തുക. കണ്ണൂര്‍ പേരാവൂരിലെ കെകെ ബില്‍ഡേഴ്‌സ് ആണ് കരാര്‍ ഏറ്റെടുത്ത് നടത്തുന്നത്.

കഴിഞ്ഞ വർഷം സെപ്തംബറിൽ പണി തുടങ്ങിയ റോഡില്‍ അഞ്ച് പുതിയ കലുങ്കുകളും നിര്‍മിച്ചു. കലുങ്കുകള്‍ നിര്‍മിക്കുന്നതിനായാണ് ചില ഭാഗങ്ങള്‍ കുത്തിപ്പൊളിച്ചിട്ടത്. പിന്നീട് ഇവിടെ പ്രവൃത്തികളൊന്നും തന്നെ നടത്തിയിട്ടില്ല.

റോഡ് കിളച്ചിട്ടിട്ട് ഇപ്പോള്‍ എട്ട് മാസത്തിലേറെയായി. പിന്നീട് അധികൃതരാരും തന്നെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് റോഡിന്‍റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.