ജെയ്സൺ ജോസഫ് ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസർ കളക്‌ടറായി മത്സരിക്കുന്നു
Monday, October 14, 2024 4:14 PM IST
അജു വാരിക്കാട്
മിസോറി സിറ്റി: ടെക്‌സസ് - ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസർ കളക്‌ടർ സ്ഥാനത്തേക്ക് നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി ജെയ്സൺ ജോസഫ് മത്സരിക്കുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്ന ജോസഫ്, ടാക്സ് ഓഫീസ് കൂടുതൽ ഉത്തരവാദിത്വത്തോടും സുതാര്യതയോടും നടത്തുന്നതിന് മുൻതൂക്കം നൽകുമെന്ന് ശക്തമായ വാഗ്ദാനമാണ് നൽകിയിട്ടുള്ളത്. ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ടാക്സ് ഓഫീസ് നേരിടുന്ന നിരവധി പ്രധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജോസഫ് തന്‍റെ പ്രചാരണ പരിപാടി ആരംഭിച്ചത്.

തെറ്റായ നികുതി ബില്ലുകൾ, ഫണ്ട് നഷ്ടപ്പെടുന്നതിന്‍റെ റിപ്പോർട്ടുകൾ, ഓഫീസിനുള്ളിലെ ഫേക്ക് കറൻസി നോട്ടുകളെ പറ്റിയുള്ള ആശങ്കകൾ, എന്നിവയെ തുടർന്നുള്ള പ്രശ്നങ്ങൾ കൗണ്ടിയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് മുൻതൂക്കം നൽകുന്ന തരത്തിൽ ഒരു പുതിയ മാറ്റം ആവശ്യമാണ് എന്ന് ജോസഫ് പറഞ്ഞു.

ഒക്ടോബർ 10ന് മിസ്സോറി സിറ്റിയിലെ ടെക്സസ് ബിയർഗാർഡനിൽ ഈസ്റ്റ് ഫോർട്ട് ബെൻഡ് റിപ്പബ്ലിക്കൻ ക്ലബും അർബൻ കൺസർവേറ്റീവ്സ് ഓഫ് അമേരിക്കയും ചേർന്ന് സംഘടിപ്പിക്കുന്ന ഫണ്ട് റൈസിംഗ് പരിപാടിയിൽ ഡേവിഡ് ഹാമിൽടൺ (എഫ്ബിഐഎസ്ഡി ട്രസ്റ്റി പോസിഷൻ7), സോണ്യ ജോൺസ് (എഫ്ബിഐഎസ്ഡി ട്രസ്റ്റി പോസിഷൻ5) എന്നിവരോടൊപ്പം ജയ്സൻ ജോസഫും അണിചേരുന്നു.


ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി സേവനങ്ങൾ മെച്ചപ്പെടുത്തുകയും ഓരോ നികുതി പൈസയും സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് തന്‍റെ ലക്ഷ്യമെന്ന് ജെയ്സൺ ജോസഫ് പറഞ്ഞു.

വെറ്ററന്മാർക്കും മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും പ്രത്യേക കൌണ്ടറുകൾ ഏർപ്പെടുത്തുക, നികുതി കേന്ദ്രങ്ങളിൽ അതിനോട് അനുബന്ധിച്ചുള്ള ഇൻഫർമേഷൻ കൌണ്ടറുകൾ സ്ഥാപിക്കുക എന്നിവയടക്കം സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനുള്ള ജോസഫിന്‍റെ പദ്ധതികൾ ജനങ്ങൾക്ക് ഏറെ ആശ്വസവും പ്രതീക്ഷയും നൽകുന്നു.

നമ്മുടെ കൗണ്ടി വളരുന്നതിനായി ടാക്സ് ഓഫീസ് പുതിയ സാങ്കേതികവിദ്യകളും ഉയർന്ന മാനദണ്ഡങ്ങളും സ്വീകരിക്കണമെന്നും ഉത്തരവാദിത്വവും സുതാര്യതയും ശരിയായ ഭരണത്തിന്‍റെ അടിസ്ഥാനമാണെന്നും ജോസഫ് പറഞ്ഞു.

ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ജനങ്ങൾക്കിടയിൽ ജോസഫിന്‍റെ പ്രചാരണം വലിയ പിന്തുണ നേടി വരികയാണ്.