ഫൊക്കാന പ്രവർത്തകർക്ക് നന്ദി അർപ്പിച്ച് ഡോ. ബാബു സ്റ്റീഫൻ
Wednesday, July 24, 2024 11:01 AM IST
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രസിഡന്‍റായി പ്രവർത്തിക്കാൻ തനിക്ക് അവസരം നൽകിയതിന് ഫൊക്കാന കുടുംബത്തിലെ ഓരോ അംഗത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി ഡോ. ബാബു സ്റ്റീഫൻ. തന്‍റെ കഴിവിനുള്ളിൽ നിന്ന് ചെയ്യാവുന്നതിന്‍റെ പരമാവധി കാര്യങ്ങൾ പ്രസിഡന്‍റ് എന്ന നിലയിൽ ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ബാബു സ്റ്റീഫൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയിൽ താൻ മുന്നോട്ടുവച്ച മാനിഫെസ്റ്റോയിലെ 99.9 ശതമാനം കാര്യങ്ങളും ചെയ്യാനായിട്ടുണ്ട്. വാഷിംഗ്ടൺ ഡിസിയിലെ കൺവൻഷൻ പൂർത്തിയാകുന്നതോടെ ഫൊക്കാന ട്രസ്റ്റി ബോർഡിൽ നിന്ന് രാജി സമർപ്പിക്കുകയാണ്.


മറ്റു ചുമതലകളെല്ലാം ഞാൻ വൈസ് പ്രസിഡന്‍റ് ഷാജി വർഗീസിന് കൈമാറുകയാണ്. പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നതുവരെ അദ്ദേഹമായിരിക്കും ഇനി ഈ ചുമതലകൾ നിർവഹിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ പ്രസിഡന്‍റ് സജിമോൻ ആന്‍റണിക്കും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ഫൊക്കാനയുടെ മറ്റെല്ലാ ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ നേരുന്നതായും ബാബു സ്റ്റീഫൻ പറഞ്ഞു.