സ്ത്രീകൾക്ക് കൈത്താങ്ങായി വേൾഡ് പീസ് മിഷൻ
Wednesday, July 24, 2024 7:41 AM IST
തിരുവനന്തപുരം: സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വേൾഡ് പീസ് മിഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. നിർധനരും ഒറ്റപ്പെട്ടവരുമായ സ്ത്രീകൾക്ക് തൊഴിലും പാർപ്പിടവും ഒരുക്കി നൽകുന്നതിനാണ് വേൾഡ് പീസ് മിഷൻ കേരളത്തിൽ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 29 വർഷമായി 54 രാജ്യങ്ങളിൽ വിവിധ മേഖലകളിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന വേൾഡ് പീസ് മിഷൻ,കേരളത്തിലെ എല്ലാ ജില്ലകളിലും 10 വീടുകൾ വീതം നിർമിച്ചു നൽകുന്നതും നിർധനരായ സ്ത്രീകളുടെ നേതൃത്വത്തിൽ ഹോട്ടലുകൾ തുടങ്ങുന്നതുമാണ് ആദ്യഘട്ട പരിപാടി.


തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങ് വേൾഡ് പീസ് മിഷൻ ചെയർമാനും മ്യൂസിക് ഡയറക്ടറുമായ ഡോ.സണ്ണി സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്‍റ് ബീന അജിത്ത് അധ്യക്ഷത വഹിച്ചു.

ഇന്‍റർനാഷണൽ ട്രയ്നർ ടോം സക്കറിയ കുന്നുംപുറം, വേൾഡ് പീസ് മിഷൻ സംസ്ഥാന പ്രസിഡന്‍റ് ജയകുമാരി എന്നിവർ പ്രസംഗിച്ചു .കേരളത്തിലെ എല്ലാ ജില്ലയിലും ജില്ലാകമ്മിറ്റികൾ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി 20അംഗ ജില്ലാ കമ്മിറ്റിക്കാണ് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് .