ബൈഡന്‍റെ പിന്മാറ്റം; തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് നിയമ കുരുക്കിലായേക്കും
Tuesday, July 23, 2024 11:06 AM IST
ഏബ്രഹാം തോമസ്
വാഷിംഗ്‌ടൺ ഡിസി: പ്രസിഡന്‍റ് ജോ ബൈഡൻ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നു അറിയിച്ചതിനെ തുടർന്നു അമേരിക്കൻ രാഷ്ട്രീയം കൂടുതൽ സങ്കീർണം ആവുകയാണ്. അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു ഭൂചലനം സംഭവിച്ചിരിക്കുന്നു എന്ന് ചില മാധ്യമ പ്രവർത്തകർ വിശേഷിപ്പിച്ചു.

ജോ ബൈഡന് പകരം വൈസ് പ്രസിഡന്‍റ് കമല ഹാരീസ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാവും. ബൈഡൻ താൻ പ്രചാരണത്തിന് വേണ്ടി സംഭരിച്ചതിൽ മിച്ചമുള്ള 100 മില്യൺ ഡോളറും ഹാരിസിന് നൽകുകയാണെന്ന് പ്രഖ്യാപിച്ചു.

പക്ഷെ സംഭാവന നൽകിയ ചിലർ ഇതിനെ എതിർത്ത് രംഗത്തു വന്നു. തങ്ങൾ ബൈഡനാണ് പണം നൽകിയതെന്നും ഹാരിസിനല്ല എന്നുമാണ് അവരുടെ വാദം.

മത്സരത്തിൽ നിന്ന് പിന്മാറുന്നതിനാൽ പ്രസിഡന്‍റിന്‍റെ ചുമതല നിർവഹിക്കുവാൻ ബൈഡൻ അപ്രാപ്യനാണെന്നും ബൈഡൻ രാജി വയ്ക്കണമെന്നും യുഎസ് സ്പീക്കർ മൈക്ക് ജോൺസൺ(റിപ്പബ്ലിക്കൻ) ആവശ്യപ്പെട്ടു.

ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് നിയമ കുരുക്കിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക്‌ പാർട്ടി നാഷണൽ കൺവൻഷനിലേക്കു നീങ്ങുമ്പോൾ മുൻപെങ്ങും നേരിട്ടിട്ടില്ലാത്ത പ്രശ്നങ്ങളെയാണ് നേരിടുന്നത്.

1952ൽ ഐസെൻഹോവർ, 1962ൽ ബാരി ഗോൾഡ്‌വാട്ടർ, 1976ൽ ജറാൾഡ് ഫോർഡ് എന്നിവരുടെ പ്രശ്നങ്ങൾ പലരും ഓർമിപ്പിക്കുന്നു. കൺവൻഷനിൽ 3788 പ്ലെഡ്ജ്ഡ് ഡെലിഗേറ്റസും 744 ഓട്ടോമാറ്റിക് ഡെലിഗേറ്റും ഉണ്ടാകും. (ഇവരെ സൂപ്പർ ഡെലിഗേറ്റ്സ്) എന്നും വിളിക്കുന്നു.

നോമിനേഷൻ നേടാൻ 1895 ഡെലിഗേറ്റുകളുടെ പിന്തുണ വേണം. കൺവൻഷനിൽ ഒരു മത്സരം വേണ്ടി വന്നാൽ സൂപ്പർ ഡെലിഗേറ്റസുകളുടെയും വോട്ടുകൾക്ക് വില ഉണ്ടാകും. അപ്പോൾ നോമിനി ആകാൻ 2348 വോട്ടുകൾ വേണ്ടി വരും.


കൺവൻഷൻ ഓപ്പൺ ആയിരിക്കണമെന്നും നോമിനിയെ കണ്ടെസ്റ്റഡ് ആയി തെരഞ്ഞെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ബ്രോകേർഡ് കൺവൻഷൻ വേണം എന്നതാണ് മറ്റൊരു ഡിമാൻഡ്. അതനുസരിച്ചാണെങ്കിൽ ഓരോ ഡെലിഗേറ്റിനും തങ്ങളുടെ നോമിനിയുടെ പേര് എഴുതി നൽകാം. കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ആളിന് നോമിനേഷൻ ലഭിക്കും.

കടമ്പകൾ എല്ലാം മറികടന്നു നോമിനേഷൻ നേടാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് കമല ഹാരീസ് ക്യാമ്പ്. കഴിഞ്ഞ രണ്ടാഴ്ചകളായി കമല ഹാരീസ് തീവ്ര പ്രചാരണത്തിലാണ്. എന്നാൽ അവരാണ് തന്‍റെ എതിരാളി എങ്കിൽ തനിക്കു നിഷ്പ്രയാസം വിജയിക്കുവാൻ കഴിയും എന്ന് ട്രംപ് പറഞ്ഞു.

ഇത് ഒരു പക്ഷെ അമിത ആത്മവിശ്വാസമാകാം. പക്ഷെ ഡെമോക്രാറ്റിക്‌ പാർട്ടിയിലെ ചേരിതിരുവും ഒബാമ ദമ്പതികളുടെ പിന്തുണ ഇല്ലായ്മയും കുറെ വോട്ടുകൾ മാറി പോകാൻ കാരണമായേക്കും. എന്തായാലും തുടർന്നുള്ള ദിനങ്ങൾ പ്രധാനമായും കൺവൻഷന്‍റെ ദിവസങ്ങൾ സംഭവബഹുലമായിരിക്കും.

ഇത് ഒരു പക്ഷെ അമിത ആത്മവിശ്വാസമാകാം. പക്ഷെ ഡെമോക്രാറ്റിക്‌ പാർട്ടിയിലെ ചേരിതിരുവും ഒബാമ ദമ്പതികളുടെ പിന്തുണ ഇല്ലായ്മയും കുറെ വോട്ടുകൾ മാറി പോകാൻ കാരണമായേക്കും. എന്തായാലും തുടർന്നുള്ള ദിനങ്ങൾ പ്രധാനമായും കൺവൻഷന്‍റെ ദിവസങ്ങൾ സംഭവബഹുലമായിരിക്കും.