ഹരിക്കെയിൻ "ബറൽ' എന്ന പ്രകൃതിദുരന്തത്തിൽ നിന്നും ഹൂസ്റ്റൺ മുക്തി പ്രാപിക്കുന്നു
Monday, July 22, 2024 11:19 AM IST
എ.സി. ജോർജ്
ഹൂസ്റ്റൺ: ജൂലൈ ഏഴ് മുതൽ എട്ട് വരെ ടെക്സസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഭാഗത്ത് ആഞ്ഞടിച്ച കൊടിയ കൊടുങ്കാറ്റിലും പേമാരിയിലും പെട്ടു സാധാരണ ജനജീവിതം പരിപൂർണമായി സ്തംഭിച്ച അവസ്ഥയിലായിരുന്നു.

ഹരിക്കെയിൻ ബറൽ അതിശക്തമായി സംഹാരതാണ്ഡവമാടി. കൊടുംകാറ്റിൽ പല വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ പറന്നുപോയി. വൻമരങ്ങൾ ഒടിഞ്ഞു. വീടുകളുടെ വൈദ്യുതി, ഇലക്ട്രോണിക്, സിഗ്നൽ ഗതാഗത കമ്പികളുടെയും മീതെ വീണു. റോഡുകൾ, തോടുകൾ, നദികൾ നിറഞ്ഞൊഴുകി.

ഓഫീസുകൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യ സാധനങ്ങൾക്കായി ജനം നെട്ടോട്ടമോടി. മെയിൻ ഹോസ്പിറ്റലുകൾ ജനറേറ്ററിൽ പ്രവർത്തിച്ചു. ശസ്ത്രക്രിയകൾ മാറ്റിവച്ചു.

ഇന്‍റർനെറ്റ് വാർത്ത സംവിധാനങ്ങൾ, ഫോൺ ടവറുകൾ പ്രവർത്തിച്ചില്ല. അതിനാൽ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടുവാനോ ആവശ്യങ്ങൾക്ക് ആരുമായും ബന്ധപ്പെടുവാനോ സാധിച്ചില്ല. ഓരോ ഭവനങ്ങളും ഒറ്റപ്പെട്ട തുരുത്തുകൾ ആയി മാറി.

വൈദ്യുതി എപ്പോൾ വരുമെന്നോ, വാർത്ത വിനിമയ മാർഗങ്ങൾ ഭാഗികമായിട്ട് പോലും എപ്പോൾ പുനസ്ഥാപിക്കുമെന്നുപോലും രണ്ടുദിവസത്തേക്ക് ഒരു അറിയിപ്പു പോലും കിട്ടിയില്ല. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, ഡോക്ടർമാർ, നഴ്‌സുമാർ അടക്കം അവരുടെ പ്രവർത്തനമേഖലകളിൽ, ഹോസ്പിറ്റലുകളിൽ 24 മണിക്കൂറും നിർബന്ധമായും സേവനം അനുഷ്ഠിക്കേണ്ടിവന്നു.

മെയിൽ പോസ്റ്റൽ പാഴ്സൽ ഡെലിവറി സർവീസുകൾ മൂന്ന് ദിവസത്തേക്ക് ഇല്ലായിരുന്നു. ഫുഡ് ഗ്രോസറി മാർക്കറ്റുകളിൽ നിന്ന്, ആമസോണിൽ നിന്ന്, മൂന്നാല് ദിവസത്തേക്ക് ഡെലിവറിയും നിശ്ചലമായിരുന്നു. പബ്ലിക് ട്രാൻസ്പോർട്ടേഷൻ താറുമാറായി, ഹ്യൂസ്റ്റൺ എയർപോർട്ടുകളിൽ, ജോർജ് ബുഷ് ഇൻറ്റർ നാഷണൽ എയർപോർട്ട് അടക്കം ഏതാണ്ട് മുന്നൂറിൽപരം ഫ്ലൈറ്റുകൾ ആണ് റദ്ദാക്കിയത്.

നാസാ ബഹിരാകാശ ഗവേഷണ കേന്ദ്രം, സ്പേസ് സെന്‍റർ തുടങ്ങിയവ താത്കാലികമായി അടയ്ക്കേണ്ടി വന്നു. ഉഷ്ണകാലം ആയതിനാൽ എയർകണ്ടീഷൻ ഇല്ലാതെ കടുത്ത ചൂടിൽ ലക്ഷക്കണക്കിന് ജനങ്ങൾ വീടിനുള്ളിലും വെളിയിലുമായി കഴിയേണ്ടി വന്നു.

സ്ഥലത്തെ വിവിധ ദേവാലയങ്ങളിലും, സ്കൂളുകളിലും, ചില ഗവൺമെന്‍റ് സ്ഥാപനങ്ങളിലും, ജനങ്ങൾക്ക് താത്കാലിക ആശ്വാസത്തിനായി കൂളിംഗ് സ്റ്റേഷനുകൾ തുറന്നിരുന്നു. പല ജീവകാരുണ്യ സംഘങ്ങളും സൗജന്യമായ ഭക്ഷണ വിതരണം നടത്തിയതും ജനത്തിന് ആശ്വാസം പകർന്നു.

ജനറേറ്റർ വച്ച് ഗ്രോസറി കടകൾ, അത്യാവശ്യം ചില ഹോട്ടലുകൾ രണ്ടുദിവസം കഴിഞ്ഞ് തുറക്കുവാൻ ഇടയായത് ജനത്തിന് സഹായമായിരുന്നു. തുറന്ന ഗ്രോസറി കടകളിലും സാധനങ്ങൾക്കു പിടിച്ചുപറിയായിരുന്നു.

പല ഫുഡ് സ്റ്റോറുകളിലും സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ റഫ്രിജറേഷൻ ഇല്ലാത്തതിനാൽ കെട്ടുകെട്ടായി പാക്ക് ചെയ്ത് ഗാർബേജിൽ തള്ളുവാനും ഇടയായി. വ്യക്തികൾ വീടുകളിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ആഹാരവും ഇലക്ട്രിസിറ്റിയുടെ അഭാവത്തിൽ ചീത്തയായി എടുത്തു കളയേണ്ടി വന്നു.

വിശാല ഹൂസ്റ്റൺ സിറ്റി ഏരിയയിൽ ഏതാണ്ട് മൂന്ന് മില്യൺ ജനങ്ങൾക്കാണ് ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ ജീവിക്കേണ്ടി വന്നത്. സെൻട്രൽ പോയിന്‍റ് എനർജി എന്ന വൈദ്യുതി കമ്പനിയാണ് ഈ ഭാഗത്തെ വൈദ്യുതി വിതരണത്തിന് ഉത്തരവാദിത്തമുള്ള സ്ഥാപനം.

ഏതാണ്ട് പന്തീരായിരത്തോളം സെൻട്രൽ പോയിന്‍റ് എനർജി കമ്പനി തൊഴിലാളികൾ രാപകലില്ലാതെ പണിയെടുത്തിട്ടും വൈദ്യുതി യഥാവസരത്തിൽ ജനങ്ങൾക്കു കൊടുക്കുവാൻ സാധിച്ചില്ല. ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് പുറമേ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മൊത്തമായി ചില ബില്യൺ തുക നാശനഷ്ടങ്ങളാണ് ഈ പെരിയ കൊടുങ്കാറ്റും പേമാരിയും വിതച്ചത്.


ജനലക്ഷങ്ങൾക്കാണ് പവർ നഷ്ടമായത്, ഹോം അപ്ലൈൻസ് കടകൾ തുറന്നപ്പോൾ പതിനായിരക്കണക്കിനാണ് ജനറേറ്ററുകൾ വിറ്റു പോയത്. എന്നാൽ ജനറേറ്ററിൽ നിന്ന് കിട്ടുന്ന വൈദ്യുതിക്കും പരിമിതികൾ ഉണ്ടല്ലോ. ജനറേറ്റർ ഉപയോഗിച്ച് അതിൽ നിന്ന് വരുന്ന കാർബൺ മോണോക്സൈഡും വാതകവും ശ്വസിച്ച് പലരും അവശനിലയിലുമായി.

വീടിന്‍റെ വെളിയിൽ അല്പം ദൂരത്ത് വെച്ച് ജനറേറ്റർ പ്രവർത്തിച്ചിട്ടു പോലും ഈ ലേഖകനും രണ്ടുദിവസത്തേക്ക് ശ്വാസംമുട്ടൽ ഉണ്ടായി. ഏതാണ്ട് ഒരാഴ്ചത്തേക്ക് പുറംലോകത്തെ വാർത്തകൾ വിശദമായി അറിയാൻ ഒരു മാർഗവും ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല.

ഗ്രേറ്റർ ഹൂസ്റ്റണിൽ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളായ മിസോറി സിറ്റി, ഷുഗർ ലാൻഡ്, സ്റ്റാഫോർഡ്, റിച്ച് മൗണ്ട്, റോസൻ ബർഗ്, കൈതി, ലീഗ് സിറ്റി, പാസഡീന, പെയർലാൻഡ്, സൈപ്രസ്, ഗാൽവേസ്‌റ്റോൺ. സ്പ്രിംഗ്, എന്നീ സ്ഥലങ്ങളിലും ഹരികൈൻ ബെറിൽ സംഹാര താണ്ഡവം ഉറഞ്ഞുതുള്ളി.

പലരും ഇവിടത്തെ ഈ പ്രകൃതി ദുരന്തത്തെ കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം പേമാരി, തുടങ്ങിയ ദുരന്തങ്ങളോടും ഉപമിക്കുകയുണ്ടായി. കേരളത്തിലുള്ളവർക്ക് ഇത്തരം ദുരന്തങ്ങൾ ഒരു പുത്തരിയല്ല. എന്നാൽ അമേരിക്കയിലെ ആധുനിക സൗകര്യങ്ങളിൽ ജീവിച്ചു വരുന്ന മലയാളിക്ക് കേരള പ്രകൃതി ദുരന്തത്തെ ഒക്കെ ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു ഗ്രേറ്റർ ഹൂസ്റ്റണിൽ അപ്രതീക്ഷിതമായി വ്യാപകമായ നാശനഷ്ടം വിതച്ച ഈ കൊടിയ പ്രകൃതിദുരന്തം.

ഈ പ്രകൃതിക്ഷോഭത്തിൽ നിന്ന് ഇത്രയധികം ആഘാതവും ദുരിതവും മലയാളികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ അനുഭവം പലർക്കും ഒരു പാഠമായിരുന്നു. പ്രകൃതിഷോഭത്തിൻ ഇത്രയധികം ബുദ്ധിമുട്ടും കഷ്ടപ്പാടുകളും ഇവിടെ നമ്മൾക്കു അനുഭവ പെടുന്നുവെങ്കിൽ, മാസങ്ങൾ ആയി മനുഷ്യർ സ്വയം മറ്റു മാനുഷരുടെ മേൽ, യുക്രയിനിലും, പാലസ്തിനിലും മറ്റും അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്ന പൈശാശിക യുദ്ധ കെടുതികൾ അവിചിന്തനീയം അല്ലേ?

കേരളം വിട്ടാൽ എന്ത് ജോലിയും ചെയ്യാൻ തയ്യാറുള്ള ദിവസക്കൂലിക്കാരായ പല മലയാളികൾക്ക് കൂടെ അഞ്ചാറു ദിവസത്തെ ദിവസക്കൂലി ആണ് ഈ പവർകട്ട് കൊണ്ടും മറ്റുമുണ്ടായത്. ഇവിടത്തെ മിക്ക മലയാളി ഭവനങ്ങളിലും വ്യാപകമായി അടുക്കളത്തോട്ട കൃഷികൾ ഉണ്ട്.

അവർക്ക് ഏതാണ്ട് ഒന്പത് മാസത്തേക്ക് വേണ്ടതായ എല്ലാ പച്ചക്കറികളും അവർ തന്നെ ഇവിടെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നു. മറ്റു നാശനഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെയൊക്കെ ഈ കൃഷിനാശം അത്ര വലുത് അല്ലെങ്കിലും ഒരു നഷ്ടം തന്നെയാണെന്ന് മലയാളികളായ അടുക്കള തോട്ട കൃഷിക്കാർ അഭിപ്രായപ്പെടുന്നു.

പാവയ്ക്ക, വെണ്ടയ്ക്ക, ചീനി, ചേന, വഴുതനങ്ങ, മുളക്, വെള്ളരി, മത്തങ്ങ, മുരിങ്ങ, മരച്ചീനി, വാഴ, ഓറഞ്ച്, നാരകം, വിവിധയിനം പയറുകൾ, തുടങ്ങിയ കൃഷികൾ എല്ലാം പന്തൽ തകർന്നു കൊടുങ്കാറ്റിൽ കൂപ്പുകുത്തി.

ഹൂസ്റ്റൺ ദുരന്തത്തിൽ നിന്ന് പതിയെ മുക്തി പ്രാപിക്കുകയാണ്. വൈദ്യുതി ഏതാണ്ട് 90 ശതമാനം ഭവനങ്ങളിലും സ്ഥാപനങ്ങളിലും എത്തിക്കഴിഞ്ഞു. അതിനാൽ ജനജീവിതം സാവധാനം പഴയ പടി ആയിക്കൊണ്ടിരിക്കുകയാണ്.

അതുപോലെ നാശനഷ്ടങ്ങളുടെയും മറ്റും കണക്കെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. അറ്റകുറ്റപ്പണികളും തകൃതിയായി ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നു. ദുരന്തഭൂമിയിൽ നിന്നുള്ള ഈ വാർത്തകളും വിലയിരുത്തലുകളും അവലോകനങ്ങളും തത്കാലം ഇവിടെ പര്യവസാനിപ്പിക്കുന്നു.