സൗത്ത് കാരോലിന: സൗത്ത് കാരോലിനയില്‍ കഴിഞ്ഞവർഷം പ്രാബല്യത്തിൽ വന്ന ഗർഭഛിദ്രം നിയമത്തെത്തുടർന്ന് ഗർഭച്ഛിദ്ര നിരക്ക് 80 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. ആറാഴ്ചത്തെ ഗർഭകാലത്തിനു ശേഷമുള്ള അബോർഷൻ പുതിയ നിയമത്തിലൂടെ നിയന്ത്രണം വരുത്തിയിരുന്നു.
ബലാത്സംഗം, ഭ്രൂണത്തിന് വളർച്ചക്കുറവ്, അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ എന്നീ സാഹചര്യങ്ങളിൽ മാത്രമേ നിയമപ്രകാരം അബോർഷന് അനുമതി നൽകുന്നത്.