പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ച കേസ്: ദമ്പതികൾക്ക് തടവ് ശിക്ഷ
Wednesday, September 25, 2024 11:59 AM IST
പി.പി. ചെറിയാൻ
ടെക്സസ്: 81 വയസുകാരൻ പിറ്റ് ബുള്ളിന്‍റെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ നായയുടെ ഉടമസ്ഥരായ ദമ്പതികൾക്ക് തടവ് ശിക്ഷ. ക്രിസ്റ്റ്യൻ മൊറേനോയ്ക്ക് 18 വർഷത്തെ തടവും അബിലീൻ ഷ്നീഡറിന് 15 വർഷത്തെ തടവുമാണ് കോടതി വിധിച്ചത്.

ഇവരുടെ വീടിന് സമീപത്തുകൂടി പോകുകയായിരുന്ന വൃദ്ധദമ്പതികളെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരി 24നുണ്ടായ ആക്രമണത്തിൽ റമോൺ നജേറ(81) കൊല്ലപ്പെടുകയും ഭാര്യ ജുവാനിത നജേരയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.


ഇവർ നടന്നു പോയ സമയത്ത് മൂന്ന് നായ്ക്കൾ ഓടിവന്നു ആക്രമിക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ അഗ്നിശമന സേനാംഗങ്ങൾ രക്തത്തിൽ പുരണ്ട ഒരാളെ നായ്ക്കൾ വലിച്ചിഴയ്ക്കുന്നതാണ് കണ്ടത്.

ആക്രമണം നടത്തിയ നായ്ക്കളെ വധിച്ചിരുന്നതായി അനിമൽ കെയർ സർവീസസ് അറിയിച്ചു.