പാരീസ് ഒളിമ്പിക്സിന് ഇനി ഒരു നാള്‍
Thursday, July 25, 2024 7:37 AM IST
ജോസ് കുമ്പിളുവേലില്‍
പാരീസ്: പാരീസില്‍ ലോക കായിക മാമാങ്കത്തിന് കേളീകൊട്ടുയരാന്‍ ഇനി ഒരു ദിനം മാത്രം. ചരിത്രത്തില്‍ ഇതുവരെയും ഒരു ഒളിമ്പിക്സ് കായിക മാമാങ്കത്തിന്‍റെയും ഉദ്ഘാടനച്ചടങ്ങ് മുഖ്യസ്റ്റേഡിയത്തിനു പുറത്തെത്തിച്ചു നടത്തിയിട്ടില്ല.

എന്നാല്‍ ഈ ചരിത്രം വഴി മാറുകയാണ് പാരീസില്‍. പാരീസിനെ മനോഹരമാക്കുന്ന നഗരത്തിന്‍റെ ജീവനാഢിയായ സെയ്ന്‍ നദിയിലാണ് ഇത്തവണത്തെ ഒളിമ്പിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങ് അരങ്ങേറുന്നത്.

സെയ്ന്‍ നദിയിലൂടെ ബോട്ടില്‍ ആറു കിലോ മീറ്ററാണ് പരേഡ് നടക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 7.30 നാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. ഗെയിംസിന്‍റെ ഉദ്ഘാടനച്ചടങ്ങുകളുടെ കലാസംവിധായകനായി തോമസ് ജോളി എന്ന 42 കാരനായ പുതുമുഖക്കാരനെയാണ് നിയോഗിച്ചിരിക്കുന്നത്.

2022‌ല്‍ 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷേക്സ്പിയര്‍ ടെട്രോളജി നിര്‍മ്മിക്കുകയും പ്രിയപ്പെട്ട സംഗീതമായ സ്ററാര്‍മാനിയ പുനരുജ്ജീവിപ്പിക്കുകയും ചെയ്ത ജോളി ഫ്രാന്‍സിലെ ബൃഹത്തായ പ്രോജക്ടുകളില്‍ അപരിചിതനല്ല.

ഫ്രാന്‍സിന്‍റെ പരമോന്നത നാടക പുരസ്കാരമായ മൂന്ന് മോളിയര്‍ സമ്മാനങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. അതേസമയം ചടങ്ങ് നേരില്‍ക്കാണാന്‍ മൂന്നു ലക്ഷത്തിലധികം പേര്‍ സെയ്ന്‍ നദിക്കരയില്‍ എത്തുമെന്നും സംഘാടകര്‍ കരുതുന്നു.


ചടങ്ങിന്‍റെ ലൈവ് ടെലികാസ്റ്റും ഉണ്ടാവും. ഈഫല്‍ ടൗവറില്‍ ഇപ്പോള്‍തന്നെ ഒളിമ്പിക് മുഖരിതമാണ്. ഉദ്ഘാടനച്ചടങ്ങില്‍ ഇരിപ്പിടം ലഭിക്കണമെങ്കില്‍ 90 മുതല്‍ 2700 യൂറോ വരെയാണ് ടിക്കറ്റ്വില. നദിയുടെ ഇരുകരകളിലുമാണ് ഇരിപ്പിടം ഒരുക്കിയിരിയ്ക്കുന്നത്.

ജൂലൈ 26ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ഒരു ബില്യണിലധികം ആളുകള്‍ വീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിന്‍റെ മുന്നോടിയായി സെയന്‍ നദിയിലെ ഗതാഗതവും ചരക്കുനീക്കവും താല്‍ക്കാലികമായി നിര്‍ത്തി.

കനത്ത സുരക്ഷാ സംവിധാനത്തിലാണ് നഗരവും സെയ്ന്‍ നദിയും.മിക്കയിടങ്ങളും റെഡ്, ഗ്രേ, ബ്ളൂ സോണുകളായി തിരിച്ചാണ് സരക്ഷ ഒരുക്കിയിരിയ്ക്കുന്നത്. കാല്‍ നടയാത്രക്കാര്‍ക്കും നിയന്ത്രണമുണ്ട്. സര്‍ക്കാരിന്റെ ക്യുആര്‍ കോഡ് ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കു.

ജൂലൈ 26ന് ആരംഭിക്കുന്ന മുപ്പത്തിമൂന്നാമത് കായിക മാമാങ്കം ഓഗസ്റ്റ് 11 നാണ് സമാപിയ്ക്കുന്നത്. എന്നാല്‍ ഒളിമ്പിക് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമായി. അര്‍ജന്റീനയും മൊറോക്കോയും തമ്മിലുള്ള പോരാട്ടമാണ് ആദ്യം നടക്കുക.