മക്കയിലും ജിദ്ദയിലും കനത്ത മഴ; ഒരു കുടുംബത്തിലെ നാലു കുട്ടികൾ ഒഴുക്കിൽപ്പെട്ടു
Thursday, September 5, 2024 12:44 PM IST
റിയാദ്: സൗദി അറേബ്യയിൽ ജിദ്ദയിലെയും മക്കയിലേയും തെരുവുകൾ കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി. മക്ക നഗരത്തിലുണ്ടായ വെള്ളപ്പാച്ചിലിൽ ഒരു കുടുംബത്തിലെ നാലു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. മാതാപിതാക്കൾക്കൊപ്പം വാഹനത്തിൽ സഞ്ചരിക്കവേയായിരുന്നു അപകടം.

വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളെയും മറ്റു രണ്ടു കുട്ടികളെയും രക്ഷപ്പെടുത്തി. ഒഴുക്കിൽപ്പെട്ട നാലു കുട്ടികളിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരാൾക്കായി തെരച്ചിൽ തുടരുന്നു.


മക്കയിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ശക്തമായ കാറ്റോടും ഇടിയോടും കൂടി പെയ്ത മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ചയും മലവെള്ളപ്പാച്ചിലും ഉണ്ടായി. വരും ദിവസങ്ങളിൽ സൗദി അറേബ്യയിലെ പടി‍ഞ്ഞാറൻ പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്.