കൊളോണ്‍ കേരള സമാജത്തിന്‍റെ ഓണാഘോഷം ശനിയാഴ്ച
Thursday, August 29, 2024 4:37 PM IST
ജോസ് കുമ്പിളുവേലിൽ
കൊളോണ്‍: ജർമനിയിൽ കൊളോണ്‍ കേരള സമാജം ഓണാഘോഷം സംഘടിപ്പിക്കുന്നു. കൊളോണ്‍ വെസ്‌ലിംഗ് സെന്‍റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389) ശനിയാഴ്ച(ഓഗസ്റ്റ് 31) വൈകുന്നേരം 4.30ന് പരിപാടികള്‍ ആരംഭിക്കും.

തിരുവാതിരകളി, മാവേലിമന്നന് വരവേല്‍പ്പ്, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടി നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, സംഘനൃത്തങ്ങള്‍, ചെണ്ടമേളം, പുലികളി തുടങ്ങിയ കേരളത്തിന്‍റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കും.

പായസവും ഉള്‍പ്പടെ വിഭവസമൃദ്ധമായ ഓണസദ്യയും തംബോലയും ഉണ്ടായിരിക്കും. ജര്‍മനിയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ലോട്ടസ് ട്രാവല്‍സ് വുപ്പര്‍ട്ടാല്‍ നല്‍കുന്ന 250 യൂറോയുടെ യാത്രാ കൂപ്പണ്‍ ആണ് ഒന്നാം സമ്മാനം.

കൂടാതെ തംബോലയില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ ഏഴ് സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഒരു യൂറോയാണ് തംബോലയുടെ ടിക്കറ്റ് വില. സദ്യയ്ക്കുശേഷം ജര്‍മനിയിലെ മലയാളി യുവജന ഗ്രൂപ്പിന്‍റെ അടിപൊളി ഗാനമേളയും തംബോലയുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും.

ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചീട്ടുകളി മത്സരത്തിലെയും വടംവലി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സമാജത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ അടുക്കളതോട്ട മത്സരത്തിലെ വിജയികള്‍ക്കുള്ള കര്‍ഷകശ്രീ പുരസ്കാരവും വിതരണം ചെയ്യും.

വടംവലി മല്‍സരത്തില്‍ വിജയികളായ പുരുഷ, വനിതാ ടീമുകള്‍ക്കുള്ള സമ്മാനം സ്പോണ്‍സണ്‍ ചെയ്തിരിക്കുന്നത് ബോണിലെ യുഎന്‍ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഡിപ്ലോമാറ്റ് കൂടിയായ സോമരാജന്‍ പിളളയാണ്.


കൊളോണ്‍ കേരള സമാജത്തിന്‍റെ ചീട്ടുകളി മല്‍സരത്തില്‍ 12 ടീമുകളാണ് ഏറ്റുമുട്ടിയത്. എല്ലാ ടീമുകളും പരസ്പരം മല്‍സരിച്ച് ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ടീമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഇത്തവണ രാജ്യാന്തര തലത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ജര്‍മനിയെ കൂടാതെ ബെല്‍ജിയം, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നും കളിക്കാര്‍ എത്തിയിരുന്നു. ചീട്ടുകളി മത്സരത്തില്‍ ഒന്നാം സ്ഥാന നേടിയത് ഡേവിഡ് അരീക്കല്‍, എല്‍സി വടക്കുംചേരി, ഡേവീസ് വടക്കുംചേരി എന്നിവരടങ്ങിയ കൊളോണ്‍ പെഷ് ടീമാണ്.

രണ്ടാം സ്ഥാനം സാബു കോയിക്കേരില്‍, ഡെന്നി കരിമ്പില്‍, സന്തോഷ് കോയിക്കേരില്‍ എന്നിവരടങ്ങിയ ഹാപ്പി ടീമും മൂന്നാം സ്ഥാനം സണ്ണി ഇളപ്പുങ്കല്‍, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, ജോസ് നെടുങ്ങാട് എന്നിവരുടെ കൊളോണിയ ടീമുമാണ്.

എല്ലാവരെയും ഓണാഘോഷത്തില്‍ പങ്കുചേരുവാന്‍ ക്ഷണിക്കുന്നതാ‌യി സംഘാ‌ടകർ അറിയിച്ചു. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഹാളിന്‍റെ പരിസരത്ത് ഉണ്ടായിരിക്കും.

ജോസ് പുതുശേരി(പ്രസിഡന്‍റ്), ഡേവീസ് വടക്കുംചേരി(ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍(ട്രഷറര്‍), പോള്‍ ചിറയത്ത്(വൈസ് പ്രസിഡന്‍റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബിന്‍റോ പുന്നൂസ്(സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍(ജോ. സെക്രട്ടറി) എന്നിവരാണ് സമാജത്തിന്‍റെ ഭാരവാഹികള്‍.

വിവരങ്ങള്‍ക്ക്: ഹോട്ട്‌ലെെന്‍ - 0176 56434579, 0173 2609098, 0177 4600227. വെബ്സൈറ്റ്: http://www.keralasamajamkoeln.de.