വയനാടിന് കൈത്താങ്ങ്: മലയാളം മിഷന്‍ ചാപ്റ്ററുകളിലെ കുട്ടികൾ സ്വരൂപിച്ചത് 50 ലക്ഷം
Saturday, August 31, 2024 11:12 AM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്ററുകളിലെ കുരുന്നുകള്‍ വയനാടിനാ‌യി കൈകോര്‍ത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തു.

സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷന്‍ "വയനാടിനൊരു ഡോളര്‍' എന്ന പദ്ധതി ആവിഷ്കരിച്ചത്.

25 ദിവസം കൊണ്ട് നടന്ന കാമ്പയിനില്‍ മലയാളം മിഷനിലെ എല്ലാ കുട്ടികളും പങ്കാളികളായി. ഒപ്പം മലയാളം മിഷന്‍ ചാപ്റ്ററുകളിലെ മാതൃഭാഷാ സ്നേഹികളായ ഭാരവാഹികളും അധ്യാപകരും കൂടി കൈകോര്‍ത്തപ്പോള്‍ വയനാടിനായി 52,50,677 രൂപ അവര്‍ കണ്ടെത്തി.

ഓരോ ചാപ്റ്ററുകളില്‍ നിന്നും കണ്ടെത്തുന്ന തുകകള്‍ അതാത് ചാപ്റ്ററുകള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയയ്ക്കുന്ന രീതിയിലാണ് മലയാളം മിഷന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.


എല്ലാ ചാപ്റ്ററുകളില്‍ നിന്നും അയക്കുന്ന തുകകള്‍ ക്രോഡീകരിച്ചരേഖ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കട്ടാക്കടയും ചാപ്റ്റര്‍ പ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് 29ന് മുഖ്യമന്ത്രിക്ക് കൈമാറി. മലയാളം മിഷന്‍റെ 105 ചാപ്റ്ററില്‍ നിന്നുള്ള 50,000 വിദ്യാര്‍ഥികളാണ് കാമ്പയിനിന്‍റെ ഭാഗമായത്.

2023ലെ മികച്ച ചാപ്റ്ററിന് മലയാളം മിഷന്‍ ഏര്‍പ്പെടുത്തിയ കണിക്കൊന്ന പുരസ്കാരം ലഭിച്ച ദുബായി ചാപ്റ്റര്‍ പുരസ്കാര തുകയായ ഒരു ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക്കൈമാറാനായി മന്ത്രി സജി ചെറിയാന് നല്‍കിയാണ് പദ്ധതിയു‌ടെ ഉദ്ഘാടനം നിര്‍വഹിച്ചത്.