ഡബ്ലിൻ: അയർലൻഡിലെ ചരിത്രപ്രസിദ്ധമായ സെന്‍റ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് നീനയിൽ നടന്ന പരേഡിൽ നിറസാന്നിധ്യമായി മലയാളി സമൂഹം. നീനാ കൈരളി അസോസിയേഷനും നീനാ ക്രിക്കറ്റ് ക്ലബും സംയുക്തമായാണ് പരേഡിൽ അണിനിരന്നത്.

കുട്ടികളും മുതിർന്നവരും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് അണിനിരന്നു. നീനാ ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ ജഴ്സി ധരിച്ച് ബാറ്റും ബോളുമായി നീങ്ങുന്നത് വ്യത്യസ്തമായ കാഴ്ചയായി.



പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചുള്ള കുട്ടികളുടെ ഭരത നാട്യം, ബാൻഡ് മേളം എന്നിവ കാണികളെ ആവേശോജ്വലരാക്കി.





ബാൻഡ് മേളത്തിനും ഭരതനാട്യത്തിനുമൊപ്പം ചുവടുകൾ വച്ചും ക്രിക്കറ്റ് ബാറ്റിലേക്ക് ബോളുകൾ പാസ് ചെയ്തും കാണികളും പിന്തുണ നൽകിയതോടെ ആവേശം ഇരട്ടിയായി.





ഇരുനൂറിലധികം ആളുകളുടെ പങ്കാളിത്തം കൊണ്ട് പരേഡിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നീനാ കൈരളി - ക്രിക്കറ്റ് ക്ലബിനായി. പരേഡിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നീനാ കൈരളി, ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ നന്ദി അറിയിച്ചു.