ബര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍റെ(ജിഎംഎഫ്) 2025ലെ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ജര്‍മനിയിലെ കലാ സാംസ്കാരിക നാടക രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ജോയ് മാണിക്കത്തിനെയും മലയാള സാഹിത്യരംഗത്ത് സമഗ്രസംഭാവന നല്‍കിയ സ്വിറ്റ്സര്‍ലൻഡില്‍ നിന്നുള്ള കവി ബേബി കാക്കശേരിയെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു.

ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ 20 മുതല്‍ 24 വരെ നടക്കുന്ന 36-ാമത് പ്രവാസി സംഗമത്തിന്‍റെ സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാനും ലോക കേരള സഭാംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.


പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികവ് തെളിയിച്ച വ്യക്തികളെയാണ് ജിഎംഎഫ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

വ്യവസായ നിയമകാര്യ മന്ത്രി പി. രാജീവ്, ജോസ് പുന്നാംപറമ്പില്‍, പോള്‍ തച്ചില്‍, ജോസ് കുമ്പിളുവേലില്‍, സി.എ. ജോസഫ് തുടങ്ങിയവരാണ് മുന്‍ പുരസ്കാര ജേതാക്കള്‍.