ഷിക്കാഗോ: അമേരിക്കയിലെ സീറോമലബാർ വിശ്വാസികളുടെ നിരന്തരമായ പ്രാർഥനയുടേയും അഭ്യർഥനയുടേയും ഫലമായി 2001 മാർച്ച്13ന് രൂപീകൃതമായ ഷിക്കാഗോ സീറോമലബാർ രൂപത സിൽവർ ജൂബിലി നിറവിൽ.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആശീർവാദത്തോടെ ഇന്ത്യയ്ക്കു പുറത്തു സ്‌ഥാപിതമായ ആദ്യ സീറോമലബാർ രൂപത എന്ന ഖ്യാതിയും ഷിക്കാഗോ രൂപതക്കു സ്വന്തം. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് മാർച്ച് 22ന് തുടക്കമായി.

ഷിക്കാഗോ സെന്‍റ് തോമസ് സീറോമലബാർ കത്തീഡ്രൽ ദേവാലയത്തിൽ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, രൂപതയുടെ പ്രഥമ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നിരവധി വൈദികർ ചേർന്ന് കൃതജ്ഞത ബലി അർപ്പിച്ചു.

ശേഷം നടന്ന ചടങ്ങിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്‌ നിലവിളക്കു കൊളുത്തി ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു. രൂപതയുടെ സ്‌ഥാപക ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേക സിൽവർ ജൂബിലിക്കും തുടക്കം കുറിച്ചു.

കഴിഞ്ഞ 25 വർഷം ലഭിച്ച ദൈവകൃപക്ക് നന്ദി പറയുന്നതിനോടൊപ്പം, രൂപതയുടെ തുടക്കകാലത്തു നേതൃത്വം നൽകിയ മാർ അങ്ങാടിയത്തിനേയും അക്കാലത്തു സേവനം ചെയ്ത വൈദീകരെയും നന്ദിയോടെ സ്മരിക്കുന്നതായി മാർ ആലപ്പാട്ട്‌ പറഞ്ഞു.

ഇന്ന്, അൻപതിൽപരം ഇടവകകളും മുപ്പത്തേഴു മിഷനുകളും ഉള്ള ഷിക്കാഗോ രൂപതയുടെ കീഴിൽ എഴുപതോളും വൈദികർ സേവനം ചെയ്യുന്നു. ഒരു ലക്ഷത്തോളും വിശ്വാസികൾ ഷിക്കാഗോ രൂപതയിൽ ഉണ്ട്.

കഴിഞ്ഞ 25 വർഷം കൊണ്ട് ധാരാളം ദൈവവിളികൾ ഷിക്കാഗോ രൂപതയിൽനിന്നുമുണ്ടായി. തദ്ദേശീയരായ ഏഴു വൈദികർ ഇപ്പോൾത്തന്നെ രൂപതയിൽ സേവനം ചെയ്യുന്നു. നിലവിൽ ഏഴുപേർ വിവധ സെമിനാരികളിൽ പഠനം നടത്തുന്നു.

നമ്മുടെ വളർച്ചയിൽ, അമേരിക്കയിലെ വിവിധ കത്തോലിക്കാ രൂപതകളുടെ സഹായ-സഹകരണങ്ങൾ എടുത്തുപറയേണ്ടതാണെന്നും അവരോടുള്ള നന്ദി അറിയിക്കുന്നതായും മാർ ജോയ് ആലപ്പാട്ട്‌ പറഞ്ഞു.









സിൽവർ ജൂബിലിയുടെ ഭാഗമായി ഇടവക തലത്തിലും രൂപതാ തലത്തിലും ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകിവരുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം മേയ് 23, 24, 25 തീയതികളിൽ ന്യൂജഴ്സിയിലെ സോമർസെറ്റ് ഇടവകയിൽ വച്ച് "യുക്കിരിസ്റ്റിക് റിവൈവൽ കോൺഗ്രസ്' നടത്തുന്നു.

രണ്ടായിരത്തോളും വിശ്വാസികൾ പങ്കെടുക്കുന്ന യുക്കിരിസ്റ്റിക് റിവൈവിൽ അമേരിക്കയിൽനിന്നും കേരളത്തിൽനിന്നുമായി പ്രശസ്ത വചന പ്രഘോഷകർ പങ്കെടുക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും ഇംഗ്ലിഷ് ഭാഷയിലും പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. സിൽവർ ജൂബിലിയുടെ ഭാഗമായി 2026ൽ ഷിക്കാഗോയിൽ വച്ചുവിപുലമായ രീതിയിൽ സീറോമലബാർ കൺവൻഷനും നടത്തുന്നതാണ്.

സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ നാളിതുവരെയുള്ള പ്രവർത്തങ്ങളെ വിലയിരുത്തുകയും, അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് രൂപതയെ നയിക്കുവാനും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനുമായി "എപ്പാർക്കിയൽ അസംബ്ലി” കഴിഞ്ഞ ഒക്ടോബരർ 28, 29,30,31 തീയതികളിൽ ഷിക്കാഗോയിൽവച്ചു കൂടുകയുണ്ടായി.

രൂപരേഖ സിൽവർ ജൂബിലി ഉദ്‌ഘാടനവേദിയിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്‌ പുറത്തിറിക്കി. സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ വർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാനും സമൂഹത്തിനു ഉപകാരപ്രദമായ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുവാനും രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്‌ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ഷിക്കാഗോ സെന്‍റ് തോമസ് സീറോമലബാർ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ വിവിധ ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം പങ്കെടുത്തു.

വികാരി ജനറൽമാരായ റവ.ഫാ. ജോൺ മേലേപ്പുറം, റവ.ഫാ. തോമസ് മുളവനാൽ, റവ.ഫാ. തോമസ് കടുകപ്പള്ളി, ചാൻസലർ റവ.ഫാ. ജോർജ് ദാനവേലിൽ, സിൽവർ ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ് ചാമക്കാല, കത്തീഡ്രൽ ദേവാലയ ട്രസ്റ്റിമാർ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.