തിരുവനന്തപുരം: ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് തോമസ് ഗബ്രിയേലിന്‍റെ മൃതദേഹം ബന്ധുക്ക‍ൾ ഏറ്റുവാങ്ങി.

അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജി.ആർ. അനിൽ അടക്കം നിരവധി പേർ വീട്ടിലെത്തിയിരുന്നു. മൃതദേഹം തുമ്പ സെന്‍റ് ജോൺസ് പള്ളിയിൽ സംസ്കരിക്കും. ഫെബ്രുവരി 10നാണ് ജോർദാൻ-ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്‍റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്.


ജോര്‍ദാനിൽനിന്നു ഇസ്രയേലിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരിക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണു വിവരം പുറത്തറിയുന്നത്.