കോയമ്പത്തൂർ: അവിനാശി റോഡ് മേൽപ്പാലം ഒക്ടോബർ 9 ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. അവിനാശി റോഡ് ഫ്ലൈഓവർ തുറന്നാൽ 10 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽ എത്താൻ കഴിയുമെന്ന് ഹൈവേ ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിലെ നീളം കൂടിയ ഫ്ലൈഓവറാണ് ഈ പാലം.

ചെന്നൈയെ അപേക്ഷിച്ച് അണ്ണാശാലൈ പോലെ തിരക്കേറിയ റോഡാണിത്. ഇവിടെ സിഗ്നലുകളുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഒരു ഫ്ലൈഓവർ നിർമിക്കാൻ തീരുമാനിച്ചത്. ഉപ്പിലിപ്പാലയം മുതൽ ഗോൾഡ് വിൻസ് വരെ 10.1 കിലോമീറ്റർ ദൂരത്തിൽ 1,791 കോടി രൂപ ചെലവിലാണ് ഫ്ലൈഓവറിന്‍റെ നിർമാണം ആരംഭിച്ചത്. ഇതിനായി 300 കോൺക്രീറ്റ് തൂണുകൾ നിർമിക്കുകയും അവയിൽ പ്ലാറ്റ്ഫോമുകൾ നിർമിക്കുകയും ചെയ്തു. മേൽപ്പാലത്തിന്‍റെ അവസാന ഘട്ട ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

ഫ്ലൈഓവർ തുറന്നാൽ കോയമ്പത്തൂരിൽ നിന്ന് തിരുപ്പൂർ, ഈറോഡ്, സേലം, നാമക്കൽ, ധർമ്മപുരി, കൃഷ്ണഗിരി, ഹൊസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയും. ഉപ്പിലിപ്പാലയത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് 10 മിനിറ്റിനുള്ളിൽ എത്താൻ കഴിയുമെന്ന് ഹൈവേ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

എല്ലാത്തരം വാഹനങ്ങളെയും ഫ്ലൈഓവറിൽ അനുവദിക്കുന്നത് പരിഗണിക്കും. പാലത്തിൽ നെയിം ബോർഡ്, സെൻട്രൽ ബാരിയർ, ഫ്ലാഷിംഗ് ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കും. ആരോഹണ അവരോഹണ പ്ലാറ്റ്‌ഫോം ഉള്ളതിനാൽ എല്ലാ പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ഫ്ലൈഓവർ ഉപയോഗിക്കാം.

ഫ്ലൈഓവർ തുറന്നാൽ അവിനാശി റോഡിലെ ഗതാഗതം 50 മുതൽ 60 ശതമാനം വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.അതേസമയം, കോയമ്പത്തൂരിൽ നിന്ന് പുറത്തേക്ക്പോകുന്ന എല്ലാ വാഹനങ്ങളും ഫ്ലൈഓവർ ഉപയോഗിക്കുന്നതിനാൽ റോഡിനേക്കാൾ കൂടുതൽ വാഹനങ്ങൾ ഫ്ലൈഓവർ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്.