വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
Wednesday, June 26, 2024 11:39 PM IST
ആലപ്പുഴ: കംമ്പോഡിയയിൽ ഓൺലൈൻ ജോലി വാങ്ങിക്കൊ ടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടു പേരിൽനിന്നു 1,60,000 രൂപ വീതം വാങ്ങി തട്ടിപ്പ് നടത്തിയ ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മനൂഫ് (30) പിടിയിൽ. നെടുമ്പാശേരി എയർപോട്ടിൽ നിന്ന് കംമ്പോഡിയയിലേക്ക് കയറ്റി അയച്ച് ജോലിയോ ശമ്പളമോ കൊടുക്കാതെയും തിരികെ നാട്ടിലേക്ക് കയറ്റിവിടാതെയും പരാതി ലഭിച്ചതിൽ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സൗത്ത് പോലീസ് ഇൻസ്പെക്ടർ കെ.പി. ടോംസണിന്‍റെ നേതൃത്തിൽ എസ്ഐമാരായ അജ്മൽ ഹുസൈൻ, നെവിൻ റ്റി.ഡി, അശോകൻ ബി.കെ തുടങ്ങിയവർ ചേർന്നാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.