നെല്ലിന്‍റെ കുടിശിക തീര്‍ക്കണം: കേരള കോണ്‍ഗ്രസ്
Monday, June 24, 2024 9:37 PM IST
എടത്വ: കര്‍ഷകരില്‍നിന്ന് പുഞ്ചകൃഷിക്ക് സംഭരിച്ച നെല്ലിന്‍റെ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ താങ്ങുവിലയ്‌ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതവും കുട്ടി ക്വിന്‍റലിന് 3500 രൂപ നെല്ലുവില നിശ്ചയിക്കണം. പുഞ്ചകൃഷിയുടെ നെല്ലുവില ലഭിക്കാത്ത കര്‍ഷകര്‍ കടുത്തദുരിതത്തിലാണ്. കെട്ടുതാലി ഉള്‍പ്പെടെ പണയപ്പെടുത്തിയാണ് കര്‍ഷകര്‍ കൃഷിക്ക് ഇറക്കിയത്. കുടിശിക താമസിക്കുന്നതോടെ പലിശ പോലും കൊടുത്തു തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമതി അംഗം റോയ് ഊരാംവേലില്‍ ഉദ്ഘാടനം ചെയ്തു. എടത്വ മണ്ഡലം പ്രസിഡന്‍റ് ബാബു സേവ്യര്‍ കണിയാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം റ്റെഡി സഖറിയ, ബൈജു ജോസ് നെറ്റിത്തറ, ജോജോ ചേന്ദംകര, വര്‍ഗീസ്, ജോര്‍ജുകുട്ടി, തോമസ് എന്നിവര്‍ പ്രസംഗിച്ചു.