പക്ഷിപ്പനി: കേന്ദ്രസംഘം നല്‍കിയ റിപ്പോര്‍ട്ട് നടപ്പാക്കണം
Wednesday, June 26, 2024 11:39 PM IST
ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ 12 വര്‍ഷമായി 20 തവണ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര പഠന സംഘം നല്‍കിയ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കണം എന്നാവശ്യവുമായി ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ കളക്ടര്‍ക്കു നിവേദനം നല്‍കി. കേന്ദ്രസംഘം സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രോഗവ്യാപനത്തിന്‍റെ ഉത്ഭവം മനസിലാക്കി ശക്തമായ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാഭരണകൂടം നടപടി സ്വീകരിക്കണം.

ഒരു പ്രദേശത്ത് പക്ഷിപ്പനി കണ്ടെത്തുന്ന സാഹചര്യത്തില്‍ പക്ഷിപ്പനി ഇല്ലാത്ത സ്ഥലത്തും നിയന്ത്രണം കൊണ്ടുവരുന്നത് വലിയ പ്രതിസന്ധിയാണ്. കേരളത്തില്‍ അഞ്ചു ലക്ഷത്തോളം വരുന്ന പൗള്‍ട്രി മേഖലയിലെ കച്ചവടക്കാരെയും കര്‍ഷകരെയും ഇത് പ്രതികൂലമായി ബാധിക്കുകയാണ്.

ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാനും രോഗവ്യാപനം തടയുന്നതിനുവേണ്ടിയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നു അടിയന്തരമായി ഉണ്ടാവണം. ആലപ്പുഴ വൈറോളജിക്കല്‍ ലാബിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി വേഗത്തില്‍ സ്വീകരിക്കണമെന്നും ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് എസ്.കെ. നസീര്‍, ജനറല്‍ സെക്രട്ടറി ആര്‍. രവീന്ദ്രന്‍ എന്നിവര്‍ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.