കടൽ അടങ്ങിയിട്ടും പ്രതിഷേധം അടങ്ങാതെ തീരദേശം
Monday, May 6, 2024 11:45 PM IST
ഹരിപ്പാട്: കടല്‍ അടങ്ങിയിട്ടും പ്രതിഷേധം അടങ്ങാതെ തീരദേശം. രണ്ടു ദിവസമായി കലിതുള്ളി കരയിലേക്ക് അടിച്ചുകയറിയ കടല്‍ തീരദേശജനതയ്ക്ക് ദുരിതം വിതച്ചു. ആറാട്ടുപുഴ പഞ്ചായത്തിന്‍റെ വടക്കന്‍ മേഖലകളിലും ആറാട്ടുപുഴ എംഇഎസ് ജംഗ്ഷന്‍, തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജംഗ്ഷന്‍ എന്നിവിടങ്ങളിലുമാണ് കടലാക്രമണം ഏറെ ദുരിതം വിതച്ചത്.

ഇന്നലെ റോഡില്‍ അടിഞ്ഞ മണ്ണ് മാറ്റാന്‍ എത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. തീരദേശ ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം നിലവിലുണ്ട്. തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജംഗ്ഷനില്‍ മണ്ണ് മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. ഇവിടെ റോഡില്‍ രണ്ടടിയോളം ഉയരത്തില്‍ മണ്ണ് കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സമാനരീതിയില്‍ കടല്‍ കയറ്റത്തില്‍ റോഡില്‍ മണ്ണ് അടിഞ്ഞിരുന്നു. അന്നും നാട്ടുകാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഏപ്രില്‍ ഒന്നിന് സ്ഥലത്തെത്തിയ തഹസീല്‍ദാര്‍ കളക്ടറുടെ നിര്‍ദേശ പ്രകാരം ഏപ്രില്‍ 5ന് മുന്‍പ് പ്രദേശത്തു മണല്‍ ചാക്ക് നിരത്തി തീരസംരക്ഷണം ഉറപ്പ് നല്‍കുമെന്ന് എഴുതി ഒപ്പിട്ടു നല്‍കിയിരുന്നു. ഈ നിര്‍ദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇതിന്‍റെ തീരുമാനം ആകാതെ മണ്ണ് മാറ്റാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് തീരവാസികള്‍. ജെസിബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി എത്തിയ സംഘത്തെയാണ് തടഞ്ഞത്.

ഈ പ്രദേശത്തു കടലും റോഡും തമ്മില്‍ ചുവടുകളുടെ അകലം മാത്രമാണുള്ളത്. ഏതുനിമിഷവും റോഡ് കടലെടത്തു പോകാവുന്ന സ്ഥിതിയിലാണ്. ഈ ഭാഗത്താണ് റോഡിലേക്ക് ഏറെ മണ്ണടിച്ച് കയറിയത്. ഇത് ഗതാഗതത്തിനു തടസം സൃഷ്ടിച്ചു. നിരവധി വണ്ടികള്‍ മണ്ണില്‍ താഴ്ന്നു. പല ബസ് സര്‍വീസുകളും പ്രശ്‌നമുള്ള സ്ഥലത്തുവച്ച് സര്‍വീസ് അവസാനിപ്പിച്ചത് യാത്രക്കാരെ വലച്ചു.

ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് ലക്ഷം വീട് ഭാഗം, എസി പള്ളി മുതല്‍ വടക്കോട്ട് എംഇഎസ് ജംഗ്്ഷന്‍ വരെയും കാര്‍ത്തിക ജംഗ്ഷന്‍, പത്തിശേരില്‍ ജംഗ്ഷന് വടക്ക് ഭാഗത്തും തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ മൂത്തേരില്‍ ജംഗ്ഷന്‍ മുതല്‍ മതുക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്തും കടലാക്രമണം കൂടുതല്‍ ദുരിതം വിതച്ചിരുന്നു.

ഇവിടെയും കടല്‍ഭിത്തി ദുര്‍ബലമാണ്. ഇവിടങ്ങളില്‍ തീരദേശ റോഡ് മണ്ണുവീണു മൂടിയിട്ടുണ്ട്. ഗസ്റ്റ്ഹൗസ് പ്രദേശത്തു ഒഴികെ തീരദേശ റോഡില്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ വീണ മണല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്് നീക്കം ഞായറാഴ്ച നീക്കം ചെയ്തിരുന്നു. പെരുമ്പള്ളി രാമചരി ഭാഗങ്ങളില്‍ കരയിലേക്കു കയറിയ കടല്‍വെള്ളം റോഡ് അരികിലും വീടുകളുടെ പരിസരങ്ങളിലും ഇപ്പോഴും കെട്ടി നില്‍ക്കുകയാണ്. കടല്‍ഭിത്തി ദുര്‍ബലമായ പ്രദേശങ്ങളിലാണ് ദുരിതങ്ങളേറെയും.

എംഇഎസ് ജംഗ്ഷനിലുള്ള പുരാതനമായ പടിഞ്ഞാറെ ജുമാമസ്ജിദും അതിനോട് ചേര്‍ന്നുള്ള കബര്‍ സ്ഥാനും കടലാക്രമണ ഭീഷണി നേരിടുന്നു. കൂടുതല്‍ അപകടാവസ്ഥയുള്ള സ്ഥലങ്ങളില്‍ തീരം സംരക്ഷിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.