നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം ‘കരിഞ്ഞുണങ്ങുന്നു’
Friday, March 29, 2024 12:25 AM IST
നീലേശ്വരം: ജില്ലയിലെ ഏറ്റവും വലിയ കായികവേദിയും പരിശീലനകേന്ദ്രവുമായി കോടികൾ ചെലവഴിച്ച് നിർമിച്ച ഇഎംഎസ് സ്റ്റേഡിയം വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. സ്റ്റേഡിയത്തിനായി നിർമിച്ച കുഴൽക്കിണറിൽ നിന്ന് ആവശ്യത്തിന് വെള്ളം കിട്ടാത്തതാണ് പ്രശ്നം. സ്റ്റേഡിയത്തിൽ വെള്ളം നനയ്ക്കാനുള്ള സ്പ്രിംഗ്ലർ സംവിധാനം പ്രവർത്തിപ്പിക്കുന്നത് നിർത്തി. നന മുടങ്ങിയതോടെ സ്റ്റേഡിയത്തിലെ പുല്ലെല്ലാം ഉണങ്ങി. നീന്തൽകുളത്തിലും പേരിനു മാത്രമാണ് വെള്ളമുള്ളത്. ഉണങ്ങിയ പുല്ലിന് പകരം പുതിയത് സ്ഥാപിക്കാൻ ഇനി വീണ്ടും ഏറെ പണം ചെലവിടേണ്ടിവരും.

കുഴൽക്കിണർ പരിശോധിച്ച് കൂടുതൽ വെള്ളം ലഭ്യമാക്കുന്നതിന് കിഡ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച ബന്ധപ്പെട്ടവർ എത്തുമെന്നാണ് പ്രതീക്ഷയെന്നും മാനേജർ മനു വി. മോഹൻ പറഞ്ഞു.

വരുംവർഷം സംസ്ഥാന സ്കൂൾ കായികമേളയുടെ ഗെയിംസ് മത്സരങ്ങൾ നീലേശ്വരത്ത് നടത്താനുള്ള ആലോചന നടക്കുന്നതിനിടയിലാണ് മതിയായ സംരക്ഷണമില്ലാതെ സ്റ്റേഡിയം നശിക്കുന്നത്. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെ തൊട്ടടുത്ത് പുഴയിൽ ആവശ്യത്തിന് വെള്ളമുള്ളതാണ്. എന്നാൽ ഇത് സ്റ്റേഡിയത്തിലെത്തിക്കാനുള്ള സംവിധാനമില്ല.

കിഫ്ബി വഴി ലഭിച്ച 17.4 കോടി രൂപ ചെലവഴിച്ച് നിർമിച്ച സ്റ്റേഡിയത്തിന്‍റെ അനുബന്ധ സൗകര്യങ്ങളെല്ലാം തുടക്കത്തിലേ പാളിയ നിലയിലായിരുന്നു. ട്രാക്കുകളുടെയും നീന്തൽകുളത്തിന്‍റെയും നിർമാണത്തിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ ഏറെ കഴിഞ്ഞാണ് പരിഹരിക്കാനായത്. എന്നിട്ടും സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ് ചുമതല ആർക്കാണെന്ന കാര്യത്തിൽ തീരുമാനമാകാതെ കുറേക്കാലം അടഞ്ഞുകിടന്നു. പിന്നീടാണ് സംസ്ഥാന കായികവകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരളയെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചത്.

സമീപപ്രദേശങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്ക് സ്റ്റേഡിയത്തിൽ പരിശീലനത്തിന് അവസരം നൽകുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അതും നടപ്പായില്ല. സ്കൂളടച്ച കാലത്ത് വിവിധ കായിക ഇനങ്ങളിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകാൻ അവസരമുണ്ടായിട്ടും അതിനകം സ്റ്റേഡിയം തന്നെ പരാധീനതയിലായതോടെ ഇനി അടുത്തൊന്നും നടക്കില്ലെന്ന സ്ഥിതിയാണ്.