പശുക്കളുടെ സംരക്ഷണം അസൗകര്യങ്ങൾക്കു നടുവിൽ
Thursday, March 28, 2024 1:49 AM IST
ബദിയഡുക്ക: സങ്കരയിനം പശുക്കൾ വ്യാപിച്ചതോടെ വംശനാശ ഭീഷണിയിലായ കാസർഗോഡ് കുള്ളൻ പശുക്കളുടെ തനതായ സംരക്ഷണം ഉറപ്പുവരുത്താൻ ബേളയിൽ സ്ഥാപിച്ച സർക്കാർ കന്നുകാലി വളർത്തുകേന്ദ്രം അസൗകര്യങ്ങൾക്കു നടുവിൽ. നൂറോളം പശുക്കളെ മാത്രം സംരക്ഷിക്കാൻ ശേഷിയുള്ള കേന്ദ്രത്തിൽ ഇപ്പോഴുള്ളത് 187 പശുക്കളാണ്. 25 പശുക്കൾക്കു മാത്രം ബുദ്ധിമുട്ടില്ലാതെ കഴിയാൻ സാധിക്കുന്ന ഒരു തൊഴുത്തിൽ അമ്പതെണ്ണം വരെ ഒരുമിച്ചു കഴിയേണ്ട അവസ്ഥയാണ്. ഇങ്ങനെയുള്ള നാല് തൊഴുത്തുകളാണ് ആകെയുള്ളത്. ഇവയെ നോക്കാനാണെങ്കിൽ ആവശ്യത്തിന് ജീവനക്കാരുമില്ല.

എണ്ണം കൂടിയതോടെ ആവശ്യക്കാർക്ക് ഇവിടെനിന്നും നേരിട്ടുതന്നെ പശുക്കളെയും കിടാങ്ങളെയും നല്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു വയസ് വരെയുള്ള പശുക്കുട്ടികൾക്ക് 6000 രൂപയും ഒന്നര വയസ് വരെയുള്ളവയ്ക്ക് 8000 രൂപയും അതിനുമുകളിൽ രണ്ട് വയസുവരെയുള്ളവയ്ക്ക് 10,000 രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. പശുക്കളെ നിശ്ചിതകാലം നോക്കിവളർത്തുമെന്ന ധാരണാപത്രവും സമർപ്പിക്കണം.

ഗുണമേന്മയുള്ള പാലും മികച്ച രോഗപ്രതിരോധശേഷിയും വലിയ ചെലവില്ലാതെ പോറ്റിവളർത്താനുള്ള സൗകര്യവുമൊക്കെയാണ് കാസർഗോഡ് കുള്ളൻ പശുക്കളുടെ സവിശേഷതകളായി എടുത്തുപറയുന്നത്.

ഇത്രയും പശുക്കളെ പരിപാലിക്കാനാ‍യി ഒമ്പത് താത്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്. അസിസ്റ്റന്‍റ് ഡയറക്ടറും ഫീൽഡ് ഓഫീസർ, ലൈഫ് സ്റ്റോക് ഇൻസ്പെക്ടർ, അറ്റൻഡർ, വാച്ച്‌മാൻ തസ്തികകളിൽ ഓരോ ആൾ വീതവും ഉണ്ട്. പശുക്കളുടെ എണ്ണം കൂടിയതോടെ തീറ്റ കൊടുക്കാനും ശുചിത്വം ഉറപ്പുവരുത്താനുമൊക്കെ ജീവനക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്.

പകർച്ചവ്യാധികളെന്തെങ്കിലും ഉണ്ടായാൽ അത് വലിയ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കുമെന്ന ആശങ്കയുമുണ്ട്. കുമ്പള-ബദിയഡുക്ക റോഡിൽ ബേള ബസ്‌ സ്റ്റോപ്പിൽനിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് കന്നുകാലിവളർത്തുകേന്ദ്രം സ്ഥിതിചെയ്യുന്നത്.

കേന്ദ്രം തുടങ്ങി പത്തുവർഷത്തോളമായിട്ടും ഇവിടേക്ക് സ്ഥിരമായൊരു വഴിയുണ്ടാക്കാൻപോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് റോഡിലൂടെ 700 മീറ്റർ സഞ്ചരിച്ച ശേഷം 300 മീറ്ററോളം ദൂരം സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ പോയാൽ മാത്രമേ ഇവിടെയെത്താൻ കഴിയൂ. വൈക്കോലും കാലിത്തീറ്റയുമെല്ലാം ഈ വഴിയിലൂടെയാണ് എത്തിക്കുന്നത്.

ഉടമസ്ഥർ ഈ സ്ഥലം മറ്റുള്ളവർക്ക് കൈമാറുകയോ മതിൽ കെട്ടിത്തിരിക്കുകയോ ചെയ്താൽ കന്നുകാലി വളർത്തുകേന്ദ്രത്തിലേക്കുള്ള വഴിയടയും. ഉടമകൾ കൈമാറാൻ തയാറാണെങ്കിൽ ഈ സ്ഥലം തന്നെ ഏറ്റെടുത്ത് കൂടുതൽ തൊഴുത്തുകൾ നിർമിച്ച് കേന്ദ്രത്തിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ കഴിയും. പക്ഷേ അതിനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.