ബിജെപി അവിശ്വാസത്തിന് കോണ്‍ഗ്രസ് അംഗത്തിന്‍റെ പിന്തുണ, വിവാദം
Tuesday, March 26, 2024 8:09 AM IST
കാസർഗോഡ്: പൈവളിഗെ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് അംഗം അനുകൂലിച്ച് വോട്ട് ചെയ്തത് വിവാദമായി. 15-ാം വാര്‍ഡ് മെംബര്‍ അവിനാശ് മച്ചാദോയാണ് വോട്ട് ചെയ്തത്.

മുസ്‌ലിം ലീഗിലെ രണ്ടംഗങ്ങളും എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ അവിശ്വാസപ്രമേയം തള്ളി. 19 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസാകണമെങ്കില്‍ ബിജെപിക്ക് 10 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. പഞ്ചായത്തില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്കിയത്.

പഞ്ചായത്തില്‍ എല്‍ഡിഎഫിനും (സിപിഎം-6, സിപിഐ-1, സ്വതന്ത്രന്‍-1) ബിജെപിക്കും എട്ടു വീതവും യുഡിഎഫിന് (മുസ‌്‌ലിം ലീഗ്-2, കോണ്‍ഗ്രസ്-1) മൂന്നും അംഗങ്ങളുടെ പിന്തുണയാണുള്ളത്. ടോസ് വഴി സിപിഎമ്മിന്‍റെ കെ. ജയന്തി പ്രസിഡന്‍റും ബിജെപിയുടെ എന്‍. പുഷ്പലക്ഷ്മി വൈസ് പ്രസിഡന്‍റുമാകുകയായിരുന്നു.

അവിനാശിനെ സസ്‌പെന്‍ഡ് ചെയ്തു

കാസര്‍ഗോഡ്: പൈവളിഗെ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്‍റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടെടുപ്പില്‍ പങ്കെടുത്ത് വോട്ട് ചെയ്ത അവിനാശ് മച്ചാദോയെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസിയുടെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍ അറിയിച്ചു.