പൂർണതോതിൽ ലക്ഷ്യം നേടാനാകാതെ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി
Tuesday, March 26, 2024 7:38 AM IST
നീലേശ്വരം: 65 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് 2021 ഡിസംബർ 26 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.

വേലിയേറ്റസമയത്ത് തേജസ്വിനി പുഴയിൽ കാക്കടവ് വരെയുള്ള ഭാഗത്തേക്ക് ഉപ്പുവെള്ളം കയറുന്നതിനെ പ്രതിരോധിക്കുകയും നീലേശ്വരം നഗരസഭയ്ക്കും സമീപ പഞ്ചായത്തുകൾക്കുമായി വിപുലമായ ജലസേചന, കുടിവെള്ള പദ്ധതികൾ പ്രാവർത്തികമാക്കുകയുമായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതോടൊപ്പം കയ്യൂർ-ചീമേനി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളെ നീലേശ്വരം നഗരസഭയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാലവും വിനോദസഞ്ചാര വികസനവും ലക്ഷ്യമിട്ടിരുന്നു.

എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും പാലമെന്ന നിലയിലല്ലാതെ കാര്യമായ മറ്റു പ്രയോജനങ്ങളൊന്നും പദ്ധതി കൊണ്ട് ഉണ്ടായിട്ടില്ല. ബസ് സർവീസുകൾ ആരംഭിക്കാത്തതിനാൽ പാലവും സ്വകാര്യ വാഹനങ്ങൾക്കു മാത്രമാണ് പ്രയോജനപ്പെടുന്നത്. റഗുലേറ്ററിന്‍റെ ഷട്ടറുകൾ അടയ്ക്കുമ്പോൾ ബ്രിഡ്ജിന്‍റെ പടിഞ്ഞാറുവശത്ത് കിലോമീറ്ററുകളോളം ദൂരം പറമ്പുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാകുന്നതാണ് പ്രശ്നമായത്. പ്രായോഗിക വശങ്ങൾ പരിഗണിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന ആരോപണം തുടക്കംമുതൽ ഉയർന്നുകേൾക്കുന്നതാണ്.

റഗുലേറ്റർ പരീക്ഷണാടിസ്ഥാനത്തിൽ പ്രവര്‍ത്തനക്ഷമമാക്കിയപ്പോൾ തന്നെ പുഴയോര ഗ്രാമങ്ങളായ മുണ്ടേമ്മാട്, മയിച്ച, പൊടോതുരുത്തി, കൊയാമ്പുറം, പുറത്തേക്കൈ, അച്ചാംതുരുത്തി, കടിഞ്ഞിമൂല, നെടുംകണ്ട പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും ക്രമാതീതമായി ഉപ്പുവെള്ളം കയറാന്‍ തുടങ്ങിയിരുന്നു. മുൻകാലങ്ങളിൽ വേലിയേറ്റസമയത്ത് കടലില്‍നിന്നും പുഴയിലേക്ക് കയറുന്ന ഉപ്പുവെള്ളം പുഴയിലൂടെതന്നെ കിഴക്ക് കാക്കടവ് വരെയുള്ള ഭാഗത്തേക്ക് ഉയരുകയായിരുന്നു പതിവ്. എന്നാൽ റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ ഷട്ടറുകള്‍ അടച്ചതോടെ ഈ വെള്ളം പാലായിയില്‍ നിന്നും കിഴക്കോട്ട് കയറാതെയായി.

ഇത് പുഴയില്‍ നിന്ന് തൊട്ടടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതോടെ നേരത്തേ മഴക്കാലത്തു മാത്രം വെള്ളപ്പൊക്ക ഭീഷണിയിലായിരുന്ന ഈ പ്രദേശങ്ങള്‍ എല്ലാ ദിവസവും വെള്ളപ്പൊക്കത്തെ ഭയക്കേണ്ട അവസ്ഥയിലായി.

ഉപ്പുവെള്ളം കയറി കിണറുകൾ ഉപയോഗശൂന്യമാവുകയും കമുകും പച്ചക്കറികളുമടക്കമുള്ള കൃഷികൾ നശിക്കുകയും ചെയ്തതോടെ ദുരിതത്തിലായ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഷട്ടറുകൾ തത്കാലം പൂർണതോതിൽ അടച്ചിടേണ്ടെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു.

താഴ്ന്ന പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞുകൊണ്ട് റഗുലേറ്റർ പൂർണതോതിൽ വീണ്ടും പ്രവർത്തനസജ്ജമാക്കണമെങ്കിൽ വീണ്ടും കോടികൾ തന്നെ വേണ്ടിവരുമെന്ന നിലയാണ്. അതുവരെ തത്കാലം പാലമെന്ന നിലയിലും പ്രാദേശിക വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമെന്ന നിലയിലും മാത്രമാണ് പദ്ധതി പ്രയോജനപ്പെടുന്നത്.