കെട്ടിട നിര്‍മാണത്തിന്‍റെ മറവില്‍ കുന്നിടിക്കല്‍ വ്യാപകം
Tuesday, March 26, 2024 7:38 AM IST
കാഞ്ഞങ്ങാട്: കെട്ടിട നിര്‍മാണത്തിന്‍റെ മറവില്‍ ജില്ലയില്‍ രൂക്ഷമായ കുന്നിടിക്കല്‍ വ്യാപകമെന്ന് ആക്ഷേപം. വികസന പദ്ധതികളുടെയും നിര്‍മാണങ്ങളുടെയും പേരില്‍ കുന്നിടിച്ചു നിരത്തുന്നതിനാല്‍ പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ പലയിടത്തും വ്യാപകമാണ്.

കെട്ടിടം നിര്‍മാണ സ്ഥലത്തു നിന്നു മണ്ണുനീക്കം ചെയ്യുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു മൂവ്‌മെന്‍റ് പാസ് അനുവദിക്കുമ്പോള്‍ കര്‍ശന നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ജില്ലയില്‍ കുന്നുകള്‍ ഇല്ലാതാകുമെന്ന മുന്നറിയിപ്പ് വികസന സമിതി യോഗങ്ങളില്‍ അംഗങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗത്തില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഇക്കാര്യം ശക്തമായി ഉന്നയിച്ചതാണ്. കാസർഗോഡ് ഉള്‍പ്പടെ പ്രധാന നഗര പ്രദേശങ്ങള്‍ മാത്രമല്ല മടിക്കൈ, കയ്യൂര്‍-ചീമേനി, വലിയപറമ്പ്, വോര്‍ക്കാടി, പൈവളിഗെ, മീഞ്ചെ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം ഗുരുതരമായ പാരിസ്ഥിതിക തകര്‍ച്ച അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്നു.

വേനലില്‍ പോലും യഥേഷ്ടം വെള്ളം കിട്ടുമായിരുന്ന കിണറുകള്‍ ഉള്‍പ്പെടെ നികത്തി വെള്ളം കിട്ടാനുള്ള സാധ്യതകള്‍ തന്നെ ഇല്ലാതാക്കി മിക്ക പ്രദേശങ്ങളിലും. വീട് നിര്‍മാണത്തിന്‍റെ മറവില്‍ രൂക്ഷമായ കുന്നിടിക്കല്‍ നടക്കുകയാണെന്നും 3000 സ്‌ക്വയര്‍ ഫീറ്റ് വരെ വലുപ്പമുള്ള വീടുകള്‍ നിര്‍മിക്കുന്നതിനാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുന്നിടിക്കാന്‍ അനുവാദം നല്കുന്നതെന്നും എന്നാല്‍ ഇതിന്‍റെ മറവില്‍ കാലങ്ങളോളം കുന്നിടിച്ച് മണ്ണ് കടത്തുന്നുവെന്നും അംഗങ്ങള്‍ കഴിഞ്ഞ മാസം നടന്ന ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് താലൂക്ക് പരിധിയിലെ പഞ്ചായത്തുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

വലിയപറമ്പ് പഞ്ചായത്തില്‍ കുന്ന് ഇല്ലെന്നും അത് കൊണ്ട് വീട് നിര്‍മാണത്തിനു ഇത്തരം പെര്‍മിറ്റുകള്‍ നലകേണ്ട ആവശ്യമില്ലെന്നുമാണ് മറുപടി കിട്ടിയത്. 3000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും അതിനു മുകളിലുള്ളതിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പുമാണ് മൂവ്‌മെന്‍റ് പെര്‍മിറ്റും പാസും നല്കേണ്ടത്.