ഇക്കൊല്ലമെങ്കിലും പാണത്തൂരിൽ എത്തുമോ..?
Tuesday, March 26, 2024 7:38 AM IST
രാജപുരം: പലതവണ സമയം നീട്ടിനല്കിയിട്ടും വേഗംവയ്ക്കാതെ പൂടംകല്ല്-പാണത്തൂർ സംസ്ഥാനപാത നവീകരണം. ഇപ്പോൾ മാലക്കല്ല് ടൗൺ കേന്ദ്രീകരിച്ച് മാത്രമാണ് പ്രവൃത്തികൾ കാര്യമായി പുരോഗമിക്കുന്നത്. ബളാംതോട്, അരിപ്രോഡ്, ചിറംകടവ്‌ എന്നീ മൂന്ന് പ്രധാന കലുങ്കുകളുടെ പണി പോലും ഇനിയും ബാക്കിയാണ്.

ഈ വേഗതയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ ഈ വർഷം കഴിഞ്ഞാലും റോഡ് പണി പാണത്തൂർ വരെ എത്തില്ലെന്ന സ്ഥിതിയാണ്.

18 കിലോമീറ്റർ റോഡ് നവീകരണം പൂർത്തിയാക്കാൻ നേരത്തേ 18 മാസം അനുവദിച്ചിട്ടും പണി എങ്ങുമെത്തിയിരുന്നില്ല. വീണ്ടും സമയം നീട്ടി നല്കിയിട്ടും അവശേഷിക്കുന്ന പ്രവൃത്തികളുടെ അമ്പത് ശതമാനം പോലും പൂർത്തിയാക്കാൻ കരാർ കമ്പനിക്ക്‌ സാധിച്ചിട്ടില്ല.

ഇക്കൊല്ലത്തെ മഴക്കാലത്തിനുമുമ്പ് പാണത്തൂർ ചിറംകടവ്‌ വരെയുള്ള നിർമാണം പൂർത്തിയാകുമെന്ന് നേരത്തേ പലവട്ടം പ്രഖ്യാപനങ്ങൾ നടന്നിരുന്നെങ്കിലും ഇപ്പോൾ അതും നിലച്ചമട്ടാണ്. ഈ ഒളിച്ചുകളി അവസാനിപ്പിച്ച് പണി വേഗത്തിലാക്കാൻ അധികൃതരുടെ ഗൗരവമായ ഇടപെടൽ പെട്ടെന്നുതന്നെ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.