കൊടുംചൂടിൽ വൈദ്യുതി ഉപയോഗം കൂടി; പലയിടങ്ങളിലും വോൾട്ടേജ് ക്ഷാമം
Tuesday, March 26, 2024 7:38 AM IST
കാഞ്ഞങ്ങാട്: കൊടുംചൂടിൽ വൈദ്യുതി ഉപയോഗം കുത്തനെ കൂടിയതോടെ ജില്ലയിൽ പലയിടങ്ങളിലും വോൾട്ടേജ് ക്ഷാമവും രൂക്ഷമായി.

മലയോരമേഖലകളിലാണ് ഇത് കൂടുതലും പ്രകടമാകുന്നത്. പലപ്പോഴും പകൽസമയത്ത് ജലസേചന ആവശ്യത്തിനുള്ള മോട്ടോറുകൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ലഭിക്കാത്ത അവസ്ഥയാണ്. പലയിടങ്ങളിലും കർഷകർ പുലർച്ചെ നാലുമണിക്കും മറ്റും എഴുന്നേറ്റാണ് കമുകിനും തെങ്ങിനും ജലസേചനം നടത്തുന്നത്. മലയോരമേഖലയിൽ പല പ്രദേശങ്ങളിലും ആവശ്യത്തിന് ട്രാൻസ്ഫോർമറുകൾ ഇല്ലാത്തതും വോൾട്ടേജ് ക്ഷാമം രൂക്ഷമാക്കുന്നു. ഫാനുകളുടെയും എസിയുടെയും ഉപയോഗം കുത്തനെ കൂടിയതോടെ വൈദ്യുതി ലൈനുകളിൽ വലിയ ലോഡാണ് അനുഭവപ്പെടുന്നത്.

അതുകൊണ്ടുതന്നെ വീടുകളിലെത്തുന്ന സിംഗിൾ ഫേസ് ലൈനുകളിൽ 230 വോൾട്ടിന്‍റെ സ്ഥാനത്ത് 170 മുതൽ 190 വോൾട്ട് മാത്രമേ എത്തുന്നുള്ളൂ. മാർച്ചിലെ കണക്കു പ്രകാരം രാത്രിയുടെ ആദ്യ മണിക്കൂറുകളിൽ 5150 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പകൽനേരങ്ങളിൽ ഇത് 4000 മെഗാവാട്ട് വരെയാകുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണ് ഇത്.

വോൾട്ടേജ് ക്ഷാമം മോട്ടോറുകളടക്കമുള്ള ഉപകരണങ്ങളെ തകരാറിലാക്കാനും ഇടയാക്കും. വോൾട്ടേജ് കുറയുമ്പോൾ എസിയും ഫ്രിഡ്ജുമടക്കമുള്ള ഉപകരണങ്ങൾക്ക് നിശ്ചിത താപനില കൈവരിക്കാൻ കൂടുതൽ വൈദ്യുതി വേണ്ടിവരും. ഇത് വൈദ്യുതി ബിൽ കൂടാനും വഴിയൊരുക്കുന്നു. അമിത ലോഡ് കാരണം ഇടയ്ക്ക് ഫീഡറുകളിലെ വൈദ്യുതി വിതരണം തന്നെ നിലച്ചാൽ ചൂടുകാരണം രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലുമാകാത്ത അവസ്ഥയുമാണ്.