അടുത്ത തവണ സിപിഎം ഈനാംപേച്ചി ചിഹ്നത്തില്‍ വോട്ട് ചോദിക്കേണ്ടിവരും: അബ്ദുള്ളക്കുട്ടി
Tuesday, March 26, 2024 7:38 AM IST
ബോവിക്കാനം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയ പാര്‍ട്ടി അംഗീകാരം നഷ്ടപ്പെടുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തളിപ്പറമ്പിലും മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസ് ബേപ്പൂരിലും ഈനാംപേച്ചി ചിഹ്നത്തില്‍ വോട്ട് ചോദിക്കേണ്ടി വരുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. എന്‍ഡിഎ ഉദുമ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ രണ്ടക്ക നമ്പറില്‍ എന്‍ഡിഎ ജയിച്ച് വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് പറഞ്ഞതിനു പിന്നാലെയാണ് ഇന്‍റലിജന്‍സിന്‍റെയും ചാനലുകളുടെയും സര്‍വേ പുറത്തുവന്നിട്ടുള്ളത്.

കേജരിവാള്‍ ജയിലിലായതുപോലെ കരുവന്നൂര്‍, സ്വര്‍ണ കള്ളക്കടത്ത്, മാസപ്പടി കേസുകളില്‍ കേരളത്തിലെ പ്രധാനപ്പെട്ട പലരും ജയിലിലാകുന്ന കാഴ്ചയാണ് ഇനി കാണാന്‍ പോകുന്നത്. രാഹുല്‍ഗാന്ധി കഴിഞ്ഞതവണ അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് അഭയം തേടേണ്ടി വന്നെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറ്റലിയിലേക്ക് പലായനം ചെയ്യേണ്ടിവരും.

കേരളത്തില്‍ എന്‍ഡിഎ അഞ്ച് സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കിയപ്പോള്‍ ഒന്ന് മാത്രമാണ് കോണ്‍ഗ്രസ് നല്കിയിട്ടുള്ളതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഉദുമ മണ്ഡലം പ്രസിഡന്‍റ് കെ.ടി. പുരുഷോത്തമന്‍ അധ്യക്ഷനായി. ദേശീയ സമിതി അംഗം പ്രമീള സി. നായക്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, എന്നിവർ പ്രസംഗിച്ചു.