മതാധിഷ്ഠിതമായ പൗരത്വം പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
Sunday, March 24, 2024 3:46 AM IST
കാഞ്ഞങ്ങാട്: ഒരു പരിഷ്കൃത സമൂഹത്തിനും മതാധിഷ്ഠിതമായ പൗരത്വം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമത്തിനെതിരേ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടത്തിയ പ്രതിഷേധ കൂട്ടായ്മയും ബഹുജന റാലിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം ആദ്യമായി കൊണ്ടുവന്നപ്പോള്‍ അന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്ന ജപ്പാന്‍ ഭരണാധികാരി അതില്‍ പ്രതിഷേധിച്ച് സന്ദർശനം വേണ്ടെന്നുവച്ചിരുന്നു. ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും ഇന്ത്യയിലെ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

അഭയാര്‍ത്ഥികള്‍ക്കായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണ് പുതിയ നിയമം. വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രത്തിന് ആധുനിക കാലത്ത് യാതൊരു പ്രസക്തിയും ഇല്ല. എന്നിരുന്നാലും ആര്‍എസ്എസിന്റെ വെറുപ്പിന്റെ തത്വശാസ്ത്രമാണ് മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. ലോകം മുഴുവന്‍ എതിര്‍ത്തിട്ടും ഹിറ്റ്‌ലർ നടപ്പിലാക്കിയ വര്‍ഗീയ തന്ത്രമാണ് ഇവിടെ നടപ്പിലാക്കുന്നത്. ഇന്ത്യയുടെ അടുത്ത സുഹൃത്ത് രാഷ്ട്രമായ അമേരിക്ക പോലും ഇന്ത്യയുടെ പൗരത്വഭേദഗതി നിയമം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്.

പൗരത്വ നിയമഭേദഗതി കൊണ്ടു വന്നത് മുസ്ലീം കുടിയേറ്റക്കാരെ ഇന്ത്യയില്‍നിന്ന് ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ആറ് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൗരത്വം കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുംബംഗ്ലാദേശില്‍ നിന്നും കുടിയേറിയ മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്നും ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ എന്ന് പറയുമ്പോള്‍ പാകിസ്ഥാനിലെ അഹമ്മദീയനും അഫ്ഗാനിസ്ഥാനിലെ അന്‍സാരിയ വിഭാഗവും രോഹിംഗ്യക്കാരും ആ രാജ്യങ്ങളിലെ ന്യൂനപക്ഷമാണ്. അഭയാര്‍ത്ഥികള്‍ക്ക് ലോകരാഷ്ട്രങ്ങളെല്ലാം സംരക്ഷണം കൊടുക്കുമ്പോള്‍ ഒരു വിഭാഗത്തെ ഒഴിവാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ല.

പരത്വനിയമം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ രോഹിംഗ്യന്‍ വംശജരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരാി വേട്ട നടക്കുമ്പോള്‍ അതിനെതിരെ എന്നും രംഗത്ത് വന്നിട്ടുള്ളത് ഇടതുപക്ഷമാണ്. ഷഹീന്‍ ബാഗിലെ പ്രതിഷേധ രംഗത്ത് ഇടതുപക്ഷ നേതാക്കളാണ് ഓടിയെത്തിയത്.

ആ സമയത്ത് കോണ്‍ഗ്രസ് കുറ്റകരമായ മൗനമാണ് അവലംബിച്ചത്. ഭരണഘടന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് പറയുന്നതെങ്കിലും മുസ്ലീം സമുദായത്തിന്റെ പൗരാവകാശങ്ങള്‍ ലംഘിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഇതിനെതിരെ ഏതറ്റംവരെയും സമരം ചെയ്യാന്‍ ഇടതുപക്ഷം സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന അസി.സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.