റെയിൽവേ ഓവുചാൽ ഇരുചക്ര വാഹനങ്ങൾക്ക് അടിപ്പാതയായി
Sunday, March 24, 2024 3:46 AM IST
തൃക്കരിപ്പൂർ: റെയിൽവേ സ്റ്റേഷന് സമീപം സെന്‍റ് പോൾസ് സ്കൂൾ റോഡിൽ നിന്നും പേക്കടം ഭാഗത്തേക്ക് റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഓവുചാൽ ഇരുചക്രവാഹനങ്ങൾക്ക് അടിപ്പാതയായി ഉപയോഗിക്കാൻ അനുമതി.

ടൗണിലെ റെയിൽവേ ഗേറ്റുകൾ അടഞ്ഞുകിടക്കുമ്പോൾ പഞ്ചായത്തിന്‍റെ പടിഞ്ഞാറു ഭാഗത്തുനിന്നുള്ളവർക്ക് ടൗണിലെത്താൻ ഇത് വഴിയൊരുക്കും.

വേനൽക്കാലത്ത് വരണ്ടുകിടക്കുന്ന ഓവുചാലിലൂടെ വാഹനങ്ങളോടിക്കാൻ അനുവദിക്കണമെന്ന ആവശ്യം ദീർഘകാലമായി ഉണ്ടായിരുന്നു. അനുമതി ലഭിച്ചെങ്കിലും വീതി കുറവായതിനാൽ ഇരുചക്ര വാഹനങ്ങൾക്കു മാത്രമേ ഇതുവഴി കടക്കാനാകൂ.

വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതിനായി ഓവുചാലിനുള്ളിലും വശങ്ങളിലും ഇന്നലെ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി. ഉച്ചയോടെ ഇരുചക്രവാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വഴി ഉപയോഗിക്കാനാവില്ല.