കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ 55,398 വോട്ടർമാരുടെ വർധന
Saturday, March 23, 2024 1:52 AM IST
കാസർഗോഡ്: ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 55,398 വോട്ടർമാരുടെ വർധന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13,63,937 വോട്ടർമാർ ഉണ്ടായിരുന്നത് ഇപ്പോൾ 14,19,335 പേരായി. അവസാനനിമിഷം കൂട്ടിച്ചേർത്ത പേരുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ അധിക വോട്ടർമാരുടെ എണ്ണം 60,000 കടക്കുമെന്നാണ് സൂചന.

പഴയ വോട്ടർ പട്ടികയിൽ നിന്നും മരിച്ചവരെയും സ്ഥലംമാറിപ്പോയവരെയും ഒഴിവാക്കുകയും പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുകയും ചെയ്തതിന്‍റെ ആകെത്തുകയാണ് ഇപ്പോഴത്തെ എണ്ണം. അതുകൂടി കണക്കാക്കുമ്പോൾ വോട്ടർപട്ടികയിൽ പുതുതായി കൂട്ടിച്ചേർത്തവരുടെ യഥാർഥ എണ്ണം ഒരു ലക്ഷത്തിനടുത്താകും. തെരഞ്ഞെടുപ്പിന്‍റെ ഫലം നിർണയിക്കാൻതന്നെ പുതിയ വോട്ടർമാർക്ക് കഴിയുമെന്ന് സാരം. പരമാവധി പുതിയ വോട്ടർമാരെ ചേർക്കുന്നതിനായി മൂന്നു മുന്നണികളും മാസങ്ങൾക്കു മുമ്പേ ഒരുക്കം തുടങ്ങിയിരുന്നെങ്കിലും ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ നില്ക്കുന്നത് എൽഡിഎഫ് തന്നെയാണ്. ദൂരസ്ഥലങ്ങളിൽ പഠിക്കുന്നവരേയും ജോലിചെയ്യുന്നവരേയുമെല്ലാം വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ സിപിഎം ശക്തികേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു.

ഇക്കാര്യത്തിൽ ബിഎൽഒമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിർലോഭമായ പിന്തുണയും ലഭിച്ചു. അതേസമയം യുഡിഎഫ് കുടുംബങ്ങളിൽ നിന്നു പുതുതായി ചേർത്ത വോട്ടുകളിൽ പലതും പരിശോധനാസമയത്ത് സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് തള്ളിപ്പോവുകയും ചെയ്തിട്ടുണ്ട്.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഏതാണ്ട് കഴിഞ്ഞതോടെ ഇരട്ടവോട്ടുകൾ കണ്ടുപിടിച്ച് തള്ളിക്കുന്നതിലാണ് ഇപ്പോൾ മുന്നണികളുടെ ശ്രദ്ധ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ സ്ഥലത്തില്ലാത്തവരുടെ വോട്ടുകൾ വ്യാപകമായി പോൾ ചെയ്യപ്പെട്ടതിന്‍റെ അനുഭവമുള്ളതിനാൽ കാ‌മറകൾ സ്ഥാപിക്കാനുള്ള അപേക്ഷ നല്കാനും ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.