വെള്ളമുണ്ട്, ആവശ്യത്തിന് കിട്ടാനില്ല !
Saturday, March 23, 2024 1:52 AM IST
കാസർഗോഡ്: ജില്ലയിലെ ഒരുവർഷം ആകെ ലഭിക്കുന്ന മഴയുടെ അളവും കുടിവെള്ളമായും ജലസേചനത്തിനുമുൾപ്പെടെ വേണ്ടിവരുന്ന വെള്ളത്തിന്‍റെ അളവും പരിശോധിക്കുമ്പോൾ 37 ശതമാനം വെള്ളം മിച്ചമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. പക്ഷേ ഈ വെള്ളമത്രയും മഴക്കാലത്തുതന്നെ ഒഴുകിപ്പോകുന്നതിനാൽ നവംബർ മുതൽ വേനൽക്കാലത്തിന്‍റെ അവസാനം വരെ ജില്ലയിൽ ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ജില്ലയ്ക്ക് സമഗ്ര ജലസുരക്ഷാ പദ്ധതി തയ്യാറാക്കുന്നതിനായി ഹരിതകേരള മിഷന്‍റെ നേതൃത്വത്തിൽ കോഴിക്കോട്ടെ സെന്‍റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്‍റ് ആൻഡ് മാനേജ്മെന്‍റിന്‍റെ സഹായത്തോടെയാണ് പഠന റിപ്പോർട്ട് തയാറാക്കിയത്. ഇതിനായി ജില്ലയിലെ ഓരോ തദ്ദേശസ്ഥാപനങ്ങളും പ്രത്യേകമായി പഠനം നടത്തി ജലബജറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.

വെള്ളരിക്കുണ്ട് താലൂക്കിൽ മാത്രം പ്രതിവർഷം 4500 മില്ലിമീറ്ററോളം മഴ ലഭിക്കുന്നുണ്ട്. ഈ ജലമത്രയും കെട്ടിനിർത്തുന്നത് അപ്രായോഗികവും അപകടകരവുമാണെങ്കിലും മഴക്കാലത്തിന്‍റെ അവസാനപാദത്തോടടുക്കുമ്പോഴെങ്കിലും ജലസംഭരണം കാര്യമായിത്തന്നെ നടത്തണമെന്നാണ് വിദഗ്ധരുടെ നിർദേശം.

പറമ്പുകളിൽ മഴക്കുഴികൾ ഒരുക്കിയും അരുവികളിലും നീർച്ചാലുകളിലും തടയണകൾ നിർമിച്ചും വെള്ളം കെട്ടിനിർത്തി ഭൂമിയിലേക്ക് താഴാൻ അനുവദിക്കാം. വൻകിട അണക്കെട്ടുകൾ നിർമിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ പ്രയോജനം വിവിധയിടങ്ങളിലായി നിർമിക്കുന്ന ചെറു തടയണകൾ കൊണ്ട് സാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മഴയുടെ അളവ് കൂടുതലായതിനാൽതന്നെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ ഭൂഗർഭ ജലവിതാനത്തിന്‍റെ അളവ് ഇപ്പോഴും താരതമ്യേന സുരക്ഷിതമായ നിലയിലാണ്. അതേസമയം കാസർഗോഡ് ബ്ലോക്ക് ഭൂഗർഭ ജലശോഷണത്തിന്‍റെ കാര്യത്തിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും അപകടകരമായ നിലയിലാണ്.

ബ്ലോക്ക് പരിധിയിലെ മിക്കയിടങ്ങളിലും ലഭ്യമായ ഭൂഗർഭജലത്തിന്‍റെ 90 ശതമാനത്തോളവും ഉപയോഗിച്ചുകഴിഞ്ഞതായാണ് പഠനത്തിൽ കണ്ടെത്തിയത്. കുഴൽകിണറുകളിൽ വെള്ളമില്ലാത്ത അവസ്ഥ വ്യാപകമായതും ഇതുമൂലമാണ്. ബ്ലോക്ക് പരിധിയിൽ കുഴൽകിണറുകൾ നിർമിക്കുന്നതിന് ഇപ്പോൾ കർശനമായ നിയന്ത്രണവും കൊണ്ടുവന്നിട്ടുണ്ട്.

വരുന്ന മഴക്കാലങ്ങളിലെങ്കിലും പരമാവധി വെള്ളം ഭൂമിയിലേക്കിറക്കുന്നതിനുള്ള കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയാൽ മാത്രമേ ഇവിടെ ഇനി ഭൂഗർഭ ജലവിതാനം ക്രമാനുഗതമായി ഉയർത്താൻ കഴിയൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽപോലും സ്ഥിതിഗതിൾ സാധാരണ നിലയിലാകാൻ ഇനി വർഷങ്ങളെടുക്കും.

തൊട്ടുകിടക്കുന്ന കാഞ്ഞങ്ങാട്, മഞ്ചേശ്വരം ബ്ലോക്കുകളും ജലശോഷണത്തിന്‍റെ കാര്യത്തിൽ അപകടനിലയോട് അടുക്കുകയാണ്. ഇവിടങ്ങളിലും കുഴൽകിണർ നിർമാണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

സ്ഥിതി കൂടുതൽ ഗുരുതരമാകാതിരിക്കാൻ ഇവിടങ്ങളിലും മഴക്കാലത്ത് പരമാവധി വെള്ളം ഭൂമിയിലേക്കിറക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് നിർദേശം.