ലോക്‌സഭാ തെരഞ്ഞെടുപ്പ് : വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു
Tuesday, March 19, 2024 7:24 AM IST
കാസര്‍ഗോഡ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും മാധ്യമങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന്നും ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനും വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിനും മാധ്യമ നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കി. കളക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

സ്പെസിഫൈഡ് അസി. റിട്ടേണിംഗ് ഓഫീസറായി തൃക്കരിപ്പൂര്‍ മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ പി. ഷാജുവിനെ നിയോഗിച്ചു. മഞ്ചേശ്വരം നിയമസഭ മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍. ജഗ്ഗി പോളിനേയും കാസര്‍ഗോഡ് നിയമസഭാ മണ്ഡലം അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറായി കാസര്‍ഗോട് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പി. ബിനുമോനെയും ഉദുമ മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ എല്‍എ നിര്‍മല്‍ റീത്ത ഗോമസിനേയും കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസറായി സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദിനേയും തൃക്കരിപ്പൂര്‍ മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസറായി ഡപ്യൂട്ടി കളക്ടര്‍ റവന്യൂ റിക്കവറി പി. ഷാജുവിനെയും നിയോഗിച്ചിട്ടുണ്ട്.

ഡെമ്പ്, കണ്‍ട്രോള്‍ റൂം

ജില്ലാതല തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് പ്ലാനും കമ്മ്യൂണിക്കേഷന്‍ പ്ലാനും പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. കളക്ടറേറ്റില്‍ കണ്‍ട്രോള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 1950 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.

വോട്ടര്‍ പട്ടിക

ജനുവരി 22ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. നിലവില്‍ ഒന്നിലധികം വോട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വോട്ടര്‍ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി വിവിധ യോഗങ്ങള്‍ ചേര്‍ന്നതിന് ശേഷം അവസാനഘട്ട ശുദ്ധീകരണ പ്രവര്‍ത്തനമായി ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ഗ്രാമസഭ ചേര്‍ന്നു.
ജില്ലയില്‍ 983 പോളിംഗ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭകള്‍ നടന്നു. ഗ്രാമസഭകളില്‍ വോട്ടര്‍ പട്ടിക ഉറക്കെ വായിച്ചു. കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാമുള്ളവ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അവിടെ നിന്ന് തന്നെ ഫോം 6, ഫോം 7, ഫോം 8 എന്നിവ പൂരിപ്പിച്ച് ബിഎല്‍ഒമാരെ ഏല്പിച്ചു.

മഞ്ചേശ്വരത്ത് 205, കാസര്‍ഗോട് 190, ഉദുമ 198, കാഞ്ഞങ്ങാട് 196, തൃക്കരിപ്പൂര്‍ 194 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റെഷനുകളുടെ എണ്ണം. ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭകള്‍ നടന്നു.

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 128 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 54 അപേക്ഷകളും തിരുത്തലുകളള്‍ വരുത്തുന്നതിനായി 91 അപേക്ഷകളും ലഭിച്ചു. കാസര്‍ഗോഡ് നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 129 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 80 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 66 അപേക്ഷകളും ലഭിച്ചു. ഉദുമ നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 111 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 59 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 78 അപേക്ഷകളും ലഭിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 214 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 83 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 84 അപേക്ഷകളും ലഭിച്ചു. തൃക്കരിപ്പൂര നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 138 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 157 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 51 അപേക്ഷകളും ലഭിച്ചു.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍പ്പെട്ട 388 വ്യക്തികളും കാസര്‍ഗോഡ് നിയോജക മണ്ഡലത്തിലെ 382 വ്യക്തികളും ഉദുമ നിയോജക മണ്ഡലത്തിലെ 567 വ്യക്തികളും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 56 വ്യക്തികളും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 123 വ്യക്തികളും മരണപ്പെട്ടതായി തിരിച്ചറിഞ്ഞു.